Friday, January 29, 2016

ഈ യുക്തിവാദികളെ കൊണ്ട് തോറ്റു



1) എക്സ് യുക്തൻസ് 
ഞാനും പണ്ട് യുക്തിവാദിയായിരുന്നു.  അതായത് എക്സ് യുക്തൻ. എന്നുപറഞ്ഞാൽ ഈ കളരിയിലൊക്കെ ഞാൻ കൊറേ പയറ്റിയതാണു എന്ന് ചുരുക്കം. യുക്തന്മാരെ നേരിടുമ്പോൾ തന്റെ എക്സ്പീരിയൻസ് സര്ട്ടിഫിക്കറ്റ് കാണിക്കുന്നത് ഒരു ആത്മവിശ്വാസത്തിനാണു. സത്യമെന്താണു? അയാൾ ഒരിക്കലും യുക്തിവാദിയായിട്ടില്ല. എന്നാൽ യുക്തിവാദവിശ്വാസി ആയിരിക്കാം. അതായത് മതങ്ങളുടെ വെറുപ്പിക്കൽ സഹിക്കാതാവുമ്പോൾ, അല്ലെങ്കിൽ ഒരു ഫേഷൻ, ഒരു ചെയിഞ്ചിന് വേണ്ടി ഒക്കെ യുക്തിവാദം സ്വീകരിച്ചവരാണവർ. ഇവരൊക്കെ ഏതെങ്കിലും ഒരു പുരോഹിതന്റെ ഒരു ഒച്ചയെടുക്കലിൽ അലിഞ്ഞുപോകുന്ന യുക്തിവാദമാണു. യുക്തിവാദം ഇങ്ങനെ ഉപേക്ഷിക്കാനാവില്ല, അത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു സ്വീകരിച്ചതെങ്കിൽ. ഞാനും പണ്ട് 5+3=8 എന്ന വിശ്വാസിയായിരുന്നു എന്നൊരാൾ പറഞ്ഞാൽ അർത്ഥം അതിന്റെ പൊള്ളത്തരം മനസ്സിലാക്കി ഇപ്പോൾ 5+3=9 എന്ന  വിശ്വാസക്കാരനായി എന്നാണു.  പിന്നെ സാധാരണക്കാരുടെ കാര്യം എന്ത്? അവസരത്തിന്റെ അഭാവം മൂലം തങ്ങളുടെ മതാഭിമുഖ്യം തെളിയിക്കാൻ കഴിയാതെ പോയവരാണവർ.  പഴയകാല യുക്തിവാദ നേതാക്കളിൽ ഒരാളായ കേ വേണു ഇങ്ങനെ പറഞ്ഞു കേട്ടു ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. അദ്ദേഹത്തിനെ സംബന്ധിച്ച് മതാഭിമുഖ്യമാവില്ല ഇങ്ങനെ പറയിക്കാൻ കാരണമായത്. മറിച്ച് എന്തിനും പരിഹാരം നിർദ്ദേശിക്കുന്ന ഒരു ഒറ്റമൂലി ഐഡിയോളജിയാണു യുക്തിവാദം എന്ന് അദ്ദേഹം ധരിച്ചു കാണണം. അങ്ങനെ ആയാലും അദ്ദേഹത്തിനു തെറ്റി എന്നേ പറയാനാവൂ.

യുക്തിവാദ സംഘടനകൾ പലതും അവരുടെ പ്രവർത്തനത്തിൽ ഇമ്മാതിരി ചില ന്യൂനീകരണങ്ങളിൽ പെട്ടു പോയിട്ടുണ്ട്‌. അത്‌ ഒരു തരം സമൂഹ്യ ബോധത്തിന്റെ പ്രശ്നമാണ്‌. സൗദിയിൽ എല്ലാ സംഘടനകളും ജീവകാരുണ്യപ്രവർത്തനത്തിലാണ്‌ എങ്ങനെയായാലും ഒടുക്കം എത്തിപ്പെടുക. ഗൾഫുകാരൻ വീടു വെയ്ക്കുക എന്നതിനപ്പുറം ഒരു ഉല്പാദനപ്രക്രിയയിൽ പങ്കാളികളാവുകയില്ല. അങ്ങനെ അങ്ങനെ. എന്നാൽ, യുക്തിവാദം ഒരു സംഘടനയല്ല. സംഘടന എന്നത്‌ അതിന്റെ കൂട്ടായ്മയുടെ രൂപം മാത്രമാണ്‌. സംഘടനയായാൽ അതിന്റെ ശീലക്കേടുകൾ പുറകെ വരും. യുക്തിവാദം എന്നാൽ മത നിരാസവും നിരീശ്വരവും അന്ധവിശ്വാസ നിർമാർജ്ജനവും അല്ല. അവയൊക്കെ യുക്തിവാദത്തിന്റെ ഉല്പന്നങ്ങൾ മാത്രമാണ്‌. സത്യ സന്ധനായ യുക്തിവാദി തന്റെ നിർണയന രീതിയായ യുക്തിവാദം ഉപയോഗിച്ച്‌ കണ്ടെത്തുന്ന നിഗമനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്‌ എന്നതിനാലാണ്‌ അയാൾ നിരീശ്വരനും നിർമതനും ആകുന്നത്‌. ഇക്കാലത്ത്‌ നിരീശ്വരം നിർമതം തുടങ്ങിയവയിൽ (ഇതാണ്‌ യുക്തിവാദത്തിന്റെ ഗ്ളാമർ ഉല്പന്നങ്ങളെങ്കിലും) യുക്തിവാദത്തിനു കാര്യമായൊന്നും ചെയ്യാനില്ല. അതൊക്കെ മുങ്കടന്നവർ വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്‌. അത്‌ വിശകലന വിധേയമാക്കി കാലികമായി ഉപയോഗിച്ചാൽ മാത്രം മതി. കൂടാതെ ആധുനിക ശാസ്ത്രത്തിന്റെ കരുത്തുറ്റ കൂട്ടും അയാൾക്കുണ്ട്‌.
യുക്തിവാദം എന്നത്‌ നേരത്തെ പറഞ്ഞ ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള മെഷിനറിയാണ്‌. ഈ വ്യത്യാസമാണ്‌ വേണുവിനു പിടികിട്ടാതെ പോയത്. അതില്ലാതെ വേണുവിനും മതവിശ്വാസിക്കും ഒന്നും നില്കാനാവില്ല. പൊരുത്തക്കേടുകൾ വിശകലനം ചെയ്യുന്ന ഒരു നിർണയന രീതിയാണത്‌. ഒരു തക്കാളി എടുക്കുമ്പോൾ തിരിച്ചും മറിച്ചും നോക്കുന്നില്ലേ അതാണ്‌ യുക്തിവാദം. അതിൽ നിന്ന്‌ സെലക്റ്റ്‌ ചെയ്തെടുക്കുന്ന തക്കാളിയാണ്‌ അതിന്റെ ഉല്പന്നം. ഇത്‌ തെരഞ്ഞെടുക്കാൻ നല്ല തക്കാളിയുടെ ഗുണങ്ങൾ നിങ്ങളുടെ തല്ച്ചോറിൽ നേരത്തെ ഫീഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ആ മാനദണ്ഡം ഉപയോഗിച്ചാണ്‌ ഞെക്കിയും നിറം നോക്കിയും കേടു നോക്കിയും നിങ്ങൾ നല്ല തക്കാളി എന്ന നിഗമനത്തിൽ എത്തുന്നത്‌. ഈ വിശകലന രീതി ഉപയോഗിക്കാതെ വേണുവിനെന്നല്ല ആർക്കും നില്ക്കാനാവില്ല. ഏറ്റ കുറച്ചിലുണ്ടാകാം. വേണു ഈ യുക്തിവാദം ഭംഗിയായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ചത്‌. ഇത്‌ മനുഷ്യന്റെ നിത്യ ജീവിതത്തിൽ അവനെ ബാധിക്കുന്ന എന്തിനും വിശകലനരീതിയായി ഉപയോഗിക്കാം. മാനദണ്ഡങ്ങൾ പലതായിരിക്കും എങ്കിലും. തക്കാളിയുടെ മാനദണ്ഡം തുണിക്ക്‌ വെയ്ക്കാനാവില്ല.
എങ്കിൽ മതവിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വ്യത്യാസം എന്താണ്‌? ഒരു വിശ്വാസി സ്വന്തം വിശ്വാസങ്ങളിൽ യുക്തിയുടെ ടോർച്ചടിച്ചു നോക്കുകയില്ല എന്നതാണ്‌ അത്‌. അത്‌ മാത്രമാണ്‌

2)സ്വത്വവാദ യുക്തിവാദികൾ
വേറൊരു കൂട്ടരാണ് സ്വത്വവാദ യുക്തിവാദികൾ.
ഇവർ  തങ്ങളുടെ സ്വത്വത്തെ തൊടുന്നവരെ തികഞ്ഞ യുക്തിവാദികളായിരിക്കും. യുക്തിവാദം സ്വത്വത്തെയും ആക്രമിക്കും എന്ന ഘട്ടമാവുമ്പോൾ  ഇവരും ഭൂതാവേശിതരാകും. മാനവികത എന്ന വലിയ സ്വത്വത്തിലേക്ക് തങ്ങളുടെ ലോക്കൽ സ്വത്വങ്ങളെ അലിയിച്ചെടുത്തേ ഒരാൾക്ക് യുക്തിവാദിയാകാനാകൂ. ഇതിനർഥം   സ്വത്വം പൂർണമായി കളയണമെന്നല്ല. മറിച്ച് തോക്കിൻ കുഴൽ  വേണ്ടിവന്നാൽ സ്വത്വത്തിനെതിരെയും തിരിച്ചു പിടിക്കാനാവണം   

3) പരിപൂർണ്ണ യുക്തിവാദികൾ, ഒരു കാര്യത്തിലൊഴിച്ച് 
അങ്ങനെ ചിലരുണ്ട്. ഞങ്ങൾ പരിപൂർണ്ണ യുക്തിവാദികളാണു. എന്നാൽ ഹോമിയോപതി ശാസ്ത്രമാണു. ദൈവം  അസംബന്ധമാണ്. അയ്യപ്പസ്വാമി സത്യമാണ്. ഇവ്വിഷയത്തിൽ സ്വതന്ത്ര ചിന്തകരുടെ കഴിഞ്ഞ സമ്മേളനത്തിൽ ഒരാൾ ഒരു ചോദ്യം ചോദിക്കുന്നത് കണ്ടു. വൈദ്യ ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന  നിരവധി ശാഖകളുണ്ട്. ഒന്ന് മറ്റൊന്നിനെ എതിർക്കുന്നത്  ഒരു മതപരമായ രീതിയല്ലേ? പരസ്പര സഹവർത്തിത്വത്തോടെ പോകേണ്ടതല്ലേ എല്ലാവരും? എന്തിനാണു മോഡേണ്‍ മെഡിസിനുകാരും യുക്തിവാദികളും ഹോമിയോപതി  പോലുള്ള വൈദ്യമേഖലകളെ എതിർക്കുന്നത്? കേട്ടാൽ വളരെ യുക്തിഭദ്രമെന്നു തോന്നാം. അതാണല്ലോ ഈ ഉത്തരാധുനിക സങ്കല്പങ്ങളുടെ ശക്തി. 

ഇദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നത് വൈദ്യശാസ്ത്ര മേഖലയിൽ ആധുനിക വൈദ്യം പോലെ തന്നെ അടിത്തറയുള്ള ഒരു  ശാഖയാണു ഹോമിയോപതി എന്നും ആധുനിക വൈദ്യക്കാർക്ക് ജോലി സംബന്ധമായ അസൂയയും കോർപ്പറേറ്റുകളുടെ  പ്രചാരണവും ഫണ്ടിങ്ങും ഒക്കെയാണ് മറ്റു ചികിത്സാരീതികളെ എതിർക്കാനുള്ള  കാരണം എന്നാണു.
നോക്കൂ ആധുനിക വൈദ്യം എന്നാൽ ആധുനികശാസ്ത്ര നേട്ടങ്ങൾ വൈദ്യശാസ്ത്ര രംഗത്തെ സഹായിക്കുന്നതിനു പറയുന്ന പേരാണു. ഇത് വെറും മരുന്നിൽ മാത്രം നിൽക്കുന്നതല്ല. ഇത് മറ്റൊന്നിനും അവകാശപ്പെടാനില്ലാത്തതിനാലും ആധുനിക ശാസ്ത്രവുമായി പല ഘട്ടങ്ങളിലും ഒത്തു പോകാതിരിക്കുന്നതിനാലും ആണു യുക്തിവാദികൾ ഇമ്മാതിരി മറ്റു വൈദ്യശാഖകളെ എതിർക്കുന്നത്. അത് നേരായ ചികിത്സ രോഗിക്ക് ലഭിക്കുന്നതിനെ തടയുകയോ വൈകിപ്പിക്കുകയോ ചെയ്യും. ശാസ്ത്രത്തിൽ ഏതെങ്കിലും ഒരു ശാസ്ത്ര നിഗമനം മറ്റൊന്നുമായി വൈരുദ്ധ്യം കണ്ടാൽ ഏതെങ്കിലും ഒന്നേ നിലനിൽക്കൂ . നാം ഹോമിയോപതിയെ അംഗീകരിക്കുകയാണെങ്കിൽ രസതന്ത്രത്തിലെ പല അടിസ്ഥാന നിയമങ്ങളെയും തള്ളേണ്ടിവരും. എന്നാൽ ഒരു ഹോമിയോപതികാരനും അത് ചെയ്യാറില്ല. നിങ്ങളാണ് ശരിയെങ്കിൽ  നിങ്ങൾ എന്തുകൊണ്ട് രസതന്ത്രം ഉപേക്ഷിക്കുന്നില്ല? യുക്തിവാദം നിലനില്ക്കുന്നത് അതാതു കാലത്തെ ശാസ്ത്രത്തിലാണു. അല്ലെങ്കിൽ ശാസ്ത്രം യുക്തിയുടെ ഉല്പന്നമാണ്. ഒരു യുക്തിവാദിക്ക്  ഒരേസമയം യുക്തിവാദിയും ശാസ്ത്ര വിരുദ്ധനും ആകാനാവില്ല. ചില പരീക്ഷകൾക്ക് നാം ചില മാനദണ്ഡങ്ങൾ  വെയ്ക്കും. അവ പാലിക്കപ്പെടത്തവയെ നാം ഗെയിറ്റിൽ നിന്ന് തന്നെ തടയും. ഹോമിയോപതി  ശാസ്ത്രത്തിന്റെ ഗെയിറ്റിൽ തന്നെ തടയപ്പെടണം. ഉത്തരാധുനികതയാണു ഇങ്ങനെ യോഗ്യതയില്ലാത്തവയെ ഇന്ന് തള്ളി മുൻപോട്ടു നിർത്തുന്ന 'തത്വശാസ്ത്ര' അടിത്തറ നൽകുന്നത് അതിനാൽ നാം ഉത്തരാധുനികതയേയും തൊഴിച്ചു പുറത്തു കളയുന്നു  

4) വൈരുദ്ധ്യാത്മക  ഭൌതിക യുക്തിവാദികൾ
വൈരുദ്ധ്യാത്മക  ഭൌതിക യുക്തിവാദികളാണു മറ്റൊരു വിഭാഗം.   ഇവരെല്ലാം ഞങ്ങളും   യുക്തിവാദത്തിൽ 916 ഹാൾമാർക്കുള്ളവരാണെന്നും അവകാശപ്പെടും. എന്നാൽ തങ്ങളുടെ ഏതെങ്കിലും ഒരു വിശ്വാസത്തെ  യുക്തിയുടെ അപഹാരത്തിൽ നിന്ന് രക്ഷിച്ചു നിർത്താൻ പാടു പെടുന്നവരുമാണു. സ്വന്തം വിശ്വാസങ്ങളിലെ അയുക്തികതയ്ക്കെതിരെ വാളെടുത്താണു ഒരു യതാർഥ യുക്തിവാദി അങ്കം ആരംഭിക്കേണ്ടത്.    

Saturday, January 16, 2016

കൃഷ്ണന്റെ പൂവെടിയിൽ ലേ ഒരു പെണ്ണിന്റെ പടക്കം


ഗുരുവായൂർ വെച്ചൊരു പൂശൽ എന്ന ഒരു പെണ്ണിന്റെ പോസ്റ്റ് സംഘികൾക്ക് എന്തോ വലിയ നാണക്കേടായെന്നു തോന്നുന്നു. സത്യത്തിൽ ഹിന്ദുമതത്തിൽ ലൈഗികത അത്ര വലിയ നാണക്കേടാണോ? എന്ത് തരം വികാരങ്ങളേയും ഉൾക്കൊള്ളാനുള്ള ഇടം ഹിന്ദു മതത്തിലുണ്ട് അത് തന്നെയാണു അതിന്റെ ശക്തിയും ഇത്ര ജനാധിപത്യ പരമായ ഒരു മതവും വേറെ ഇല്ല ദുനിയാവിൽ. ഒന്നിൽ കൂടുതലുള്ള എന്തിലും ഒരു ജനാധിപത്യമുണ്ടായേ പറ്റൂ, അതിപ്പോൾ ദൈവങ്ങളിലായാലും ശരി

ഈ ഗുരുവായൂരപ്പനെ തന്നെ നോക്കൂ പതിനാറായിരത്തെട്ട് ചരക്കുകളാണു കൂടെ. ഇതൊന്നും പെണ്ണുങ്ങളല്ല എന്ന വ്യാഖ്യാന ഫാക്ടറിക്കാരെ നമുക്ക് ചുമ്മാ അവഗണിക്കാം. അസൂയാലുക്കൾ അങ്ങനെ പലതും പറയും. എന്തായാലും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഏതോ മലയാളിയുടെ മോഹന സ്വപ്നങ്ങളാവണം കൃഷ്ണന്റെ ഭാര്യമാരായി അവതരിച്ചത് എന്നകാര്യത്തിൽ എനിക്ക് ലേശം സന്ദേഹമില്ല. എനിക്ക് കിട്ടിയില്ലെങ്കിലും വേണ്ടില്ല എന്റെ ദൈവമെങ്കിലും പണ്ടാറടങ്ങട്ടെ. പെണ്ണുങ്ങളുടെ കാര്യത്തിൽ നമ്മുടെ യേശുവിന്റെ നാലഴലത്ത് വരില്ല ഇദ്ദേഹം, എങ്കിലും തരക്കേടില്ല. 16008 പെണ്ണുങ്ങൾ കൂടെ കഴിയുമ്പോൾ സംഗതി പൂശൽ ഉത്സവം തന്നെയാവും. അങ്ങനെ ഉള്ള ഒരു ദൈവത്തിന്റെ നടയിൽ ഒരു പെണ്ണു ഒന്ന് പൂശി എന്നത് അങ്ങേരു ഒരു വല്ലാത്ത തമാശയായെ എടുക്കൂ. ഈ വലിയ പൂവെടിയിൽ ലെ പീക്കിരി പെണ്ണിന്റെ ചെറിയ ഒരു ഓലപ്പടക്കം. പിന്നെ ഈ ഫാൻസ്‌ അസോസിയേഷൻ എന്തിനാ ഉറഞ്ഞു തുള്ളുന്നത്? അല്ലെങ്കിലും ലൈംഗികത എന്നത് ഹിന്ദു ദൈവങ്ങളിൽ അങ്ങോളം ഇങ്ങോളം കാണാം. കാരണം മനുഷ്യൻ സൃഷ്ടിക്കുന്നതിൽ മാനുഷിക വികാരം ഉണ്ടായേ പറ്റൂ. ഒരു പെണ്ണു ദൈവം ഇല്ലേ കൊടുങ്ങല്ലൂർ പൊലയാട്ടു കേട്ടാൽ പ്രസാദിക്കുന്ന. പെണ്ണുങ്ങളുടെ മുഖത്തു നോക്കി അശ്ലീലം പറഞ്ഞാൽ കേസ്സെടുക്കാൻ വകുപ്പുള്ള നാട്ടിൽ പെൺദൈവത്തെ പൊലയാട്ടു വിളിക്കുന്നു. എന്താല്ലേ.

ഈ പതിനാറായിരത്തെട്ടിനെ കൃഷ്ണൻ എങ്ങനെയാവും മേനേജ് ചെയ്തിട്ടുണ്ടാവുക എന്നത് നമ്മെ അലട്ടുന്ന ഒരു വലിയ ദാർശനിക പ്രശ്നമാണു. ഒന്നിന്റെ നരനായാട്ട് സഹിക്കാൻ മേല.അപ്പോൾ ഈ പതിനാറായിരത്തെട്ട്, ഇങ്ങള് ലവല് വേറെയാ കൃഷ്ണാ. ഒരു ദിവസം ഒന്നിന്റെ കൂടെ കഴിഞ്ഞാൽ തന്നെ ഏതാണ്ട് 44 വർഷം എടുക്കും ഒരു റൗണ്ട് പൂർത്തിയാക്കാൻ. അപ്പോഴേക്കും ആദ്യത്തെ ആൾ ഉണങ്ങിയ മാങ്ങ പോലെ ആയിരിക്കും. ഈ പ്രശ്നം എന്റെ മാത്രം സംശയമാണെന്നോ ഞാൻ കൃഷ്ണനെ അപമാനിക്കാൻ എഴുതുകയാണ് ഇത് എന്നൊന്നും ധരിക്കരുത്. ഇമ്മളെ കൃഷ്ണനെ ഇമ്മള് തന്നെ ഛെ അങ്ങനെ ചെയ്യോ.

നമ്മുടെ നാരദർക്ക് ഇമ്മാതിരി ഒരു സംശയം ഉണ്ടായി. എങ്ങനാവും കൃഷ്ണൻ ഇത് ചെയ്യുന്നത് എന്ന്. നാരദർ ആദ്യത്തെ മാധ്യമ പ്രവർത്തകനാണ്. സംഘികൾക്ക് മാധ്യമ ദിനമായി കൊണ്ടാടാൻ നാരദരുടെ ജന്മനാൾ ഉത്തമം. അങ്ങേർക്കാണെങ്കിൽ പൂശൽ നടക്കുകയും ഇല്ല. ഈ സാധിക്കാത്തവനാകും കൃമികടി കൂടുതൽ. അങ്ങേർ സ്വയം ഭോഗത്തിന്റെ ദൈവമാണു. ലിംഗം ഏതു സമയവും പിടിച്ചു കളിച്ചിട്ട് ആരോ അത് മുറിച്ചു കയ്യിൽ തന്നെ വെച്ചു കൊടുത്തു എന്നാ കഥ. അങ്ങനെ നാരദർ കൃഷ്ണന്റെ സീൻ ഒളിച്ചു നിന്ന് കാണാൻ തീരുമാനിച്ചു. ഇക്കഥ ഇനി നമ്മൾ പറഞ്ഞിട്ടു അലമ്പ് വേണ്ട. വിശദമായി മഹാകവി കുഞ്ചാൻ നമ്പ്യാർ പറഞ്ഞത് കേൾക്കൂ, നല്ല പച്ചയ്ക്കുള്ള ബിറ്റ്
പതിനാറായിരമെട്ടും സ്ത്രീകടെ
പതിയാകുന്ന പരൻ പുരുഷൻ താൻ
അതിമാനുഷനിവനെങ്കിലുമനവധി
മതിമുഖിമാരൊടു കൂടി രമിപ്പാൻ
മതിയായ് വരുമോ താനൊരുവൻ പുന -
രതിനുടെ കൗശലമിങ്ങറിയേണം .
പ്രതിദിനമോരോ നാരികളോടും
രതിസുഖമനുഭവമെന്നുവരുമ്പോൾ
ഉഴവില്ലാതൊരു പുല്ലു കിളുർത്തൊരു
പഴുനിലമെന്നകണക്കേ സ്ത്രീകൾ -
ക്കൂഴം വരുവാൻ വളരെക്കാലം
പാഴിലിരുന്നേ മതിയാകുള്ളു
മുപ്പതുമെട്ടുമൊരഞ്ചും വർഷം
മാസം പത്തും ദിവസമൊരെട്ടും
അങ്ങു കഴിഞ്ഞാലൊരുദിനമവനൊടു
സംഗമമംഗനമാർക്കു ലഭിക്കും ;
രണ്ടാം കുറി വരുമളവേ നാരികൾ
കണ്ടാലാകാതായ് വരുമപ്പോൾ
തണ്ടാർമാതിന് കണവനുമായവൾ
വേണ്ടാതായ് വരുമക്കാലത്ത് ;
തലമുടിയൊക്കെ നരച്ചു വെളുത്തും
മുലയിണ തൂങ്ങിയുലഞ്ഞു ചമഞ്ഞും
ചില പല്ലിന്നുമിളക്കം വരുമൊരു
വിലപിടിയാത്തവളായ് വരുമപ്പോൾ
ആയവൾ പെറ്റതു പെണ്ണെന്നാൽ പുന -
രവളും പെറ്റുതുടങ്ങുമതങ്ങനെ
മകളും മകനും മരുമകൾമകനും
വക പലതിങ്ങനെ തീർന്നാലവിടെ
സുഖമില്ലെന്നും വന്നു ഭവിക്കും ;
കാളിയമഥനൻ വളരെ സ്ത്രീകളെ
വേളി കഴിച്ചതു ചിതമായില്ല ;
കേളിക്കും സുഖമില്ലിസ്ത്രീകളെ
ലാളിക്കുന്നതുമെങ്ങനെ കൃഷ്ണൻ ?
മുറ്റുമൊരുത്തിയെ ലാളിക്കുമ്പോൾ
മറ്റേപ്പെണ്ണിനു മുഞ്ഞി കറുക്കും
തെറ്റെന്നവളെസ്സമ്മാനിച്ചാൽ
കുറ്റം മറ്റവളൊന്നുണ്ടാക്കും
അറ്റമതില്ലാതംഗനമാർക്കിഹ
കൊറ്റു കൊടുത്തും കോപ്പുകൾ തീർത്തും
പേറ്റിനു കടുകും മഞ്ഞളുമുള്ളിയു -
മേറ്റം പലവക ചെലവുകളിട്ടും
വളരെ സ്ത്രീകളെ വച്ചു പുലർത്തും
ജളപുരുഷൻ മുതലുള്ളതശേഷം
കളവാനുള്ളൊരു സംഗതിയാകും
കളവാണികളിൽ കാംക്ഷ മുഴുത്താൽ ;
നളിനവിലോചനനാകിയ കൃഷ്ണനു
നാരികളനവധിയുണ്ടായതിനാൽ
കളിപറകല്ലൊരുനേരവുമുള്ളിൽ
തെളിവില്ലെന്നും വന്നു ഭവിക്കും ;
വാശ്ശതുമസ്തു നമുക്കെന്തതിനാൽ
ഈശ്വരവിലസിതമാർക്കറിയാവൂ ?
നന്ദകുമാരൻ ബോധിക്കാതെ -
ചെന്നു പതുക്കെയൊളിച്ചൊരു ദിക്കിൽ
നിന്നുടനൊന്നു വിശേഷമറിഞ്ഞ -
ങ്ങിന്നു നമുക്കു ഗമിച്ചീടേണം .
ഇത്ഥം നാരദമാമുനിതന്നുടെ
ചിത്തം തന്നിൽ വിചാരിച്ചങ്ങൊരു
പുത്തൻ മണിമാളികമുകളേറി
പുരുഷോത്തമനുടെ ശയനഗൃഹത്തിൽ
ജാലകവാതിൽപ്പഴുതില്ക്കൂടെ -
ച്ചാലെയൊളിച്ചഥ നോക്കുന്നേരം
ഉത്തമപുരുഷന് വെറ്റിലയും തി -
ന്നുത്തമകാമിനിമണിയൊടു ചേർന്നഥ
മെത്തകരേറി മനോഭവലീലകൾ
ചീത്തസുഖേന കഴിപ്പതു കണ്ടു ;
ഇന്നു മുരാന്തകനിവളൊടു കൂടി -
ച്ചേർന്നു ശയിക്കും ദിവസമതല്ലോ
എന്നതറിഞ്ഞു മുനീന്ദ്രൻ മറ്റൊരു
മന്ദിരസീമനി ചെല്ലുന്നേരം
അവിടത്തിൽ പുനരംബുജനേത്രനു -
മവികലസുന്ദരിയായൊരു പെണ്ണും
പകിടകളിച്ചും കൊണ്ടു രസിച്ചും
വികടവിനോദം വാണരളുന്നു ;
മറ്റൊരു ഭവനേ ചെന്നു മുനീന്ദ്രൻ
പറ്റിയൊളിച്ചഥ നോക്കുന്നേരം
കറ്റക്കുഴൽ മണിയൊരുവൾ മുകുന്ദനു
വെറ്റ തെറുത്തു കൊടുപ്പതു കണ്ടു ;
എതിർഗേഹാന്തേ ചെന്നു മുനീന്ദ്രൻ
കതകിന് നികടേ നോക്കുന്നേരം
ചതുരൻ കൃഷ്ണനുമൊരു സുന്ദരിയും
ചതുരംഗം വയ്ക്കുന്നതു കണ്ടു ;
വീണാധരമുനി മറ്റൊരു ഭവനേ
കാണാതവിടെയൊളിച്ചഥ നോക്കി ;
ചേണാർന്നീടിന മധുസൂദനനും
ഏണായതമിഴിയാകിന പെണ്ണും
വീണാവേണു വിനോദത്തോടേ
കാണായവിടെ രമിക്കുന്നതുമഥ ;
പരഭവനാന്തേ ചെന്നു മുനീന്ദ്രൻ
പരമപുമാനെയുമവിടെക്കണ്ടു ;
പരിമളമിളകിന മലയജമൊഴുകും
പരഭൃതമൊഴിയുടെ കുചഭരയുഗളം
പരിചൊടു തിരുമാറ്വ്വിടമിടചേർത്തഥ
പരമസുഖേന പുണർന്നീടുന്നു ;
പ്രാണാധിപനാം മാധവനങ്ങനെ
ഏണീമിഴിയുടെ പാദസരോജേ
വീണുവണങ്ങീടുന്നതുമുടനേ
കാണായ് വന്നിതു മറ്റൊരു ഭവനേ ;
നലമൊടു മറ്റൊരു ഗേഹേ കൃഷ്ണൻ
ചലമിഴിയേ നിജ മടിയിലിരുത്തി
തലമുടി ചിക്കി വിടർത്തീടുന്നതു
സുലളിതമവിടെക്കാണായ് വന്നു ;
കലിതകുതൂഹലമന്യഗൃഹത്തിൽ
കലിമുനി ചെന്നു കരേറുന്നേരം
ജലജദലേക്ഷണനേവം നല്ലൊരു
ചലമിഴിയേ നിജ മടിയിലിരുത്തി
മലയജപങ്കില കങ്കുമകളഭം
മുലകളിലണിയിക്കുന്നതു കണ്ടു ;
കലഹപ്രിയമുനിതാനഥ മറ്റൊരു
നിലയംതന്നിൽ ചെല്ലുന്നേരം
വലരിപുസഹജനൊരംഗനതന്നുടെ
മുലയിണ മെല്ലെത്തൊട്ടുതലോടി
കലഹിക്കരുതേ കാമിനി ! നിന്നുടെ
മുലയിണയാണേ മറ്റൊരു നാരിയെ
വലനം ചെയ്തില്ലാശു സുശീലേ !
കലുഷത കള കള കളമൊഴിമൗലേ !
കുലദൈവതമേ വരിക സമീപേ
ബലഭദ്രാനുജനിങ്ങനെയവളൊടു
പലമൊഴി ഹന്ത കനിഞ്ഞു പറഞ്ഞു
കലഹം തീർത്തുടനവടെ ലലാടേ
തിലകക്കുറി ചാർത്തുന്നതു കണ്ടു ;
തദ്ദിശി മറ്റൊരു ഗേഹേ കൃഷ്ണൻ
മദ്ദളമൊത്തിപ്പദവും പാടി
പദ്യം ചൊല്ലിപ്പൊരുളരുളീടിന
വിദ്യ , വിനോദവിലീനൻ കണ്ടാൻ ;
ദോഷമകന്നഥ മറ്റൊരു ഭവനവി -
ശേഷമതറിവാൻ ചെല്ലുന്നേരം
മല്ലാരി ദേവനൊരു മല്ലാക്ഷിയോടും കൂടി
മല്ലായുധകേളിയിലുല്ലാസത്തോടും കൂടി
" മെല്ലെ വരിക തടവില്ലേതുമിന്നു മലർ
വില്ലേന്തി വരുന്നൊരു മല്ലൻ മദനനെന്നെ
കൊല്ലുന്നതിനുമുൻപേ തെല്ലും മടി കൂടാതെ
വെല്ലം പഞ്ചസാരയും വെല്ലുമധരമതും
മെല്ലെന്നു തരിക നീ കില്ലൊന്നുമിന്നുവേണ്ടാ ;
നല്ലന്തിനേരമൊരു വല്ലന്തിയുണ്ടാക്കാതെ
നില്ലന്തികേ മനസി കില്ലേന്തിയുഴലാതെ
മുല്ലവിശിഖനുടെ മല്ലാട്ടത്തിനു കാമ -
വല്ലീ ! നീയെന്യേ ഗതിയില്ലല്ലോ നമുക്കിന്ന് . "
ഇങ്ങനെയൊരു പുരിതന്നിൽ മുകുന്ദനൊ -
രംഗനയോടരുൾ ചെയ്തതു കേട്ടഥ
തിങ്ങിന മോദാൽ നാരദമാമുനി -
യെങ്ങുമൊരേടമിളച്ചീടാതെ
ഊക്കേറും ഹരിചരിതം കണ്ടഥ
മൂക്കേൽ വിരലും വെച്ചു നടന്നു നി -
രക്കെപ്പതിനാറായിരമെട്ടുമ -
തൊക്കെക്കണ്ടു സുവർണ്ണഗൃഹത്തിൽ ;
എല്ലാ ശയനഗൃഹങ്ങളിലും ബത
മല്ലാന്തകനും മഹിഷിയുമായി
സല്ലാപാദി സുഖേന ശയിപ്പതു -
മുല്ലാസാലിഹ കണ്ടു മുനീന്ദ്രൻ ;
" കൃഷ്ണ ഹരേ ! മധുസൂദന മാധവ
സാക്ഷാൽ കുമ്പിടിയാ, കുമ്പിടി
ഇനി കൃഷ്ണൻ തന്നെ പറയുന്നത് കേൾക്കൂ (ഗീത രാജവിദ്യാ രാജ ഗുഹ്യയോഗം 9/26)
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ചതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മന:
എന്ത് പണ്ടാരം ഇമ്മക്ക് വേണ്ടി ചെയ്താലും അതിൽ ഭക്തിയുണ്ടെങ്കിൽ ഇമ്മക്ക് പെരുത്തിഷ്ടാ എന്നല്ലേ ഇതിന്റെ അർത്ഥം. കഥകളി വിദഗ്ദനായ കൃഷ്ണനു കളി കൊണ്ടൊരു നിവേദ്യം ഇഷ്ടമാകാതെ വരുമോ? അതിനാൽ സംഘികൾ ഇക്കാര്യത്തിൽ ദൈവഹിതം അറിയുന്നത് നല്ലതാ പ്രതികരിക്കുന്നതിനു മുന്പ് കൈ കെട്ടുന്നത് ഒരു ലേശം മാറിയാൽ നിന്നെ ഞാൻ തീയിലിട്ടു ചുടും എന്ന് പറയുന്ന ദൈവങ്ങൾക്കിടയിൽ ഇയാളൊരു സംഭവമാ

Thursday, January 7, 2016

ഞാൻ അടിച്ച ബ്രാൻഡ് ഏതാവും?


പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട രവിചന്ദ്രൻ സർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. അദ്ദേഹം റിച്ചാഡ് ഡോക്കിൻസിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നു, അതും ഡിസി ബുക്സിന് വേണ്ടി.  നിരവധി വേദികകളിൽ, മീഡിയകളിൽ ഒക്കെ പ്രഭാഷണങ്ങളും സംവാദങ്ങളും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. മുൻപ് ഇത്ര കാര്യക്ഷമമായി ഈ പ്രവർത്തനങ്ങൾ മലയാളത്തിൽ നടന്നിരുന്നോ എന്നറിയില്ല, ഒരു കുഞ്ഞുണ്ണിവർമ്മ, കേശവൻ നായർ പിന്നെ ചില യുക്തിവാദ പ്രസ്ഥാനങ്ങൾ, ശാസ്ത്ര സാഹിത്യ പരിഷത്ത്  അങ്ങനെ ചുരുക്കം ചില പേരുകളേ ഇക്കാര്യത്തിൽ ഓർമ്മ വരുന്നുള്ളൂ 

പരിണാമസിദ്ധാന്ത പ്രചരണത്തിന്റെ ഏറ്റവും വലിയ പോരായ്മ അത് സാധാരണക്കാരന്റെ സംശയങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണു. നിങ്ങൾ ഏതു ലേഖനം, പുസ്തകം എടുത്തു നോക്കൂ ചില അച്ചിൽ വാർത്ത, അവ്യക്തമായ വർത്തമാനങ്ങളാണതിൽ ഉണ്ടാകുക.  അത് വായിച്ചു കഴിഞ്ഞാലും നിങ്ങളുടെ സംശയം ബാക്കിയായിരിക്കും. നെറ്റിൽ സർച്ച് ചെയ്ത് നോക്കിയാലും ഇത് തന്നെയാവും ഫലം. എന്നാൽ പരിണാമ വിരോധികളുടെ സംശയങ്ങൾ വളരെ സുവ്യക്തവും ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകുന്നതുമാണു. അതിനാൽ അവരുടെ വാദങ്ങൾ വളരെ പെട്ടെന്ന് ജനകീയവും ആകും.  ഇതിനു ചില കാരണങ്ങളുണ്ട് എന്നത് ഞാൻ കാണാതിരിക്കുന്നില്ല. കാരണം പ്രത്യക്ഷ യഥാർഥ്യങ്ങൾ മനസ്സിലാകുന്നത്‌ പോലെ ശാസ്ത്ര സത്യങ്ങൾ മനസിലാക്കാൻ പ്രയാസമാണ്. ഭൂമി പരന്നതാണെന്നു  ബുദ്ധിയുടെ വലിയ അദ്ധ്വാനമില്ലാതെ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഭൂമി ഉരുണ്ടതാണെന്നു ഫലിപ്പിക്കാൻ വലിയ പാടാണ് . ഒരു പക്ഷെ ഭൂമി ഉരുണ്ടതാണെന്ന് മനസ്സിലാക്കിക്കാനാവും ശാസ്ത്രം ഒരുപാടു കഷ്ടപ്പെട്ടത്.  

എന്നാൽ, പരിണാമത്തിന്റെ കാര്യത്തിൽ ഇത് മാത്രമല്ല സംഭവിച്ചത്. അതിന്റെ പ്രചാർകന്മാർക്കും അത് മനസ്സിലായിട്ടില്ല എന്നുവേണം അവരുടെ പല പെരുമാറ്റങ്ങളും കാണുമ്പോൾ കരുതാൻ. അവരിലധികവും തത്തമ്മേ പൂച്ച പൂച്ച എന്ന് താളത്തിൽ ഏറ്റു പാടുന്നവരാണു, പലരും മുസ്ല്യാക്കന്മാർ വയളു പറയുന്ന പോലെ ഒരു ചിന്താ അദ്ധ്വാനവും കൂടാതെ പാടുന്നവരാണു. വയളു പറയാൻ കുറച്ചു കാര്യങ്ങൾ ബൈഹാർട്ടാക്കിയാൽ മതി. വിശ്വാസകാര്യമാവുമ്പോൾ മുങ്കടന്ന ആളുകളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുക എന്നതാണല്ലോ ശരി. എന്നാൽ ശാസ്ത്രപ്രചാരകർ വിശേഷിച്ചും ഫ്രീ തിങ്കേഴ്സ് ഈ പാത പിന്തുടരുന്നത് അപകടമാണ്. 

ശ്രീ രവിചന്ദ്രൻ സാറിന്റെ നിരവധി പ്രഭാഷണങ്ങൾ ഇവ്വിഷയത്തിൽ കേട്ടിട്ടുള്ള ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയത് സാറിനു പരിണാമം മനസ്സിലായിട്ടില്ല എന്നാണു. ഒരൽപം കടന്ന കയ്യാണ്. എങ്കിലും പറയാതിരുന്നുകൂടാ.  ഇനി ഞാനടിച്ച ബ്രാൻഡിനാണോ കുഴപ്പം എന്നും അറിയില്ല. എനിക്ക് മനസ്സിലായതിൽ നിന്നാണു ഈ വിമർശനങ്ങൾ ഉന്നയിക്കുന്നത്. തെറ്റാണെന്നു ബോധ്യമായാൽ തിരുത്തും. ഇക്കാര്യത്തിൽ ഒരു 'ഫ്രീതിങ്കൻ' എന്ന നിലയിൽ സാറിനും ഈ നിലപാടു തന്നെയാവും എന്ന് കരുതുന്നു. എനിക്ക് പഠിക്കാൻ വേണ്ടിയാണു ഈ കുറിപ്പുകൾ 

നാച്വറൽ സെലെക്ഷൻ അഥവാ പ്രകൃതി നിർദ്ധാരണം.
-----------------------------------------------------------------
ആധുനിക പരിണാമ സിദ്ധാന്തത്തിന്റെ  ആണിക്കല്ല് ഇതാണല്ലോ. സാറിന്റെ അഭിപ്രായത്തിൽ നാച്വറൽ സെലെക്ഷൻ ഈസ് എ നാച്വറൽ പ്രോസസസ്. (ഇക്കാര്യത്തിൽ ദീർഘമായ  ചർച്ചകൾ  ഈ ഗ്രൂപ്പിൽ നടന്നിട്ടുണ്ട്. ഞാൻ അതിൽ നിന്ന് തന്ത്രപരമായി അന്ന് വിട്ടു നിന്നതാണ്. എങ്കിലും ഇക്കാര്യത്തിൽ സാറിന്റെ എതിർപക്ഷത്ത്  നിൽക്കാനാണ് എനിക്കിഷ്ടം) ഇക്കാര്യത്തിൽ ഇപ്പോൾ തർക്കിക്കുന്നില്ല. കാരണം വിശാലമായ അർഥത്തിൽ ഒരു പക്ഷെ അങ്ങനെ ആണെന്നു അദ്ദേഹം വാദിക്കുമായിരിക്കും. എങ്കിലും ഈ രണ്ട് സംഗതികൾക്കും ഡിക്ഷ്ണറികളും മറ്റും നൽകിയ നിർവ്വചനങ്ങൾ രണ്ടുതരത്തിലാണെന്നു കാണാം. രവിചന്ദ്രൻ പ്രകൃതി നിർദ്ധാരണത്തെ നാച്വറൽ പ്രോസസ് ആയി പരിഗണിക്കുമ്പോൾ ഉള്ള അപകടം അദ്ദേഹത്തിന്റെ ചില പ്രസ്ഥാവനകളിൽ കാണാം. ഒരു കല്ല്‌ മേലോട്ടിട്ടാൽ താഴോട്ടു വരുന്നതാണ് നാച്വറൽ സെലക്ഷൻ. ("ഭൂമിയിലെ ദൃശ്യ വിസ്മയം" പരിചയപ്പെടുത്തുന്ന വേള, യൂട്യൂബ്) എന്റെ അഭിപ്രായത്തിൽ അസംബന്ധമാണിത്. കാരണം ഒരുകല്ല് മേലോട്ടിട്ടാൽ താഴോട്ടു വരും. ആയിരം കല്ല്‌ മേലോട്ടിട്ടാലും അവ താഴോട്ടു തന്നെ വരും. ഇതിൽ സെലക്ഷൻ ഇല്ല. സെലെക്ഷൻ ഉണ്ടാകണമെങ്കിൽ ഒരെണ്ണമെങ്കിലും താഴോട്ടു വരാതിരിക്കണം. അതായത് നാച്വറൽ സെലക്ഷനിൽ ആയിരം കല്ലുകൾ മേലോട്ടിട്ടാൽ അവയിൽ നിന്ന് ചിലതെങ്കിലും അവയുടെ ചില പ്രത്യേകതകൾ (Survival of the fittest) കാരണം താഴോട്ടു വരാതിരിക്കണം. അടുത്ത തലമുറ കല്ലുകൾ അവയില നിന്നുത്പാദിപ്പിക്കുകയും വേണം. അപ്പോഴേ അത് സെലക്ഷന്റെ പരിധിയിൽ വരൂ.  സി രാധാകൃഷ്ണൻ സാറുമായുള്ള അഭിമുഖത്തിൽ രാധാകൃഷ്ണൻ സാർ ഇത് മറ്റൊരു തരത്തിൽ ഒരു തർക്കത്തിന് വേണ്ടി തിരുത്താൻ ശ്രമിക്കുന്നുണ്ട്. (വീഡിയോ 38 മിൻ മുതൽ കാണുക)  പല സ്ഥലത്തും ഈ ഉദാഹരണം പിന്നെയും  രവിചന്ദ്രൻ സാർ പ്രയോഗിക്കുന്നത് കാണാം. 

ഈ തകരാറിനു കാരണം  അദ്ദേഹത്തിന്റെ മറ്റു രണ്ട്  അബദ്ധ പ്രസ്ഥാവനകളിൽ  നിന്നുണ്ടായതായി  കാണാം. ഒന്ന്- പ്രകൃതി നിർദ്ധാരണത്തിൽ പ്രകൃതിയോ നിർദ്ധാരണമോ ഇല്ല  (There is no selection, no nature in Natural selection) വിനയപൂർവ്വം പറയട്ടെ. അല്ല സർ, പ്രകൃതി നിർദ്ധാരണത്തിൽ ഇത് രണ്ടും ഉണ്ട്. നാറ്റ്വറൽ സെലക്ഷൻ എന്നത് പരിണാമ സിദ്ധാന്തത്തിന്റെ മർമ്മമാണ്. അതില്ലെങ്കിൽ പരിണാമ സിദ്ധാന്തം ഇല്ല. തങ്ങളുടെ ശത്രുക്കളായ ഇന്റലിജെന്റ്സ് ഡിസൈൻ കാരെ ഭയപ്പെട്ടു കൊണ്ട് സ്വന്തം ആയുധം തന്നെ നശിപ്പിക്കുകയാണു സാർ ഇവിടെ

പ്രകൃതി നിർദ്ധാരണം മനസ്സിലാക്കുക വലിയ പ്രയാസമാണ്. അത് മനസ്സിലാക്കാൻ പല അഭ്യാസങ്ങളും  ഞാൻ കാണിച്ചിട്ടുണ്ട്. എന്നിട്ടും ഒരു തൃപ്തിയാകായ്മയുണ്ട്. ഇവിഷയത്തിലുള്ള മറ്റൊരു അബദ്ധം, 'നാറ്റ്വറൽ' എന്ന പ്രയോഗത്തെ 'സ്വാഭാവികം' എന്ന് മനസ്സിലാക്കിയതിലൂടെയാണു. അങ്ങനെ അല്ല. പ്രകൃതി തന്നെയാണത്. പലപ്പോഴും അസ്വാഭാവികവും. ഇവിടെ പ്രകൃതി എന്താണെന്നു നിർവചിച്ചു  കണ്ടെത്തുകയാണു സാർ ചെയ്യേണ്ടത്. അല്ലാതെ ഒരു വാക്കിനു ഡിക്ഷ്ണറിയിലുള്ള അർഥങ്ങളൊക്കെ തപ്പിയെടുത്തു വ്യാഖ്യാനിച്ചു രകഷപ്പെടുകയല്ല .  അതൊരു മതപരമായ കസർത്താണു. 

നിരവധി അറിഞ്ഞതും അറിയാത്തതും ആയ സെലക്ഷനുകളുടെ ആകെ തുകയ്ക്ക് പറയുന്ന പേരാണു "നാറ്റ്വരൽ സെലക്ഷൻ". ഇവയത്രയും തെരഞ്ഞെടുപ്പുകളാണു. ഇവിടെയുള്ള പ്രശ്നം കൃത്യമായ ധാരണകളോടെ, മുൻവിധിയോടെ നാം നടത്തുന്ന തെരഞ്ഞെടുപ്പല്ല ഇവിടെ. അതുമായി ഇതിനെ കൂട്ടികെട്ടരുത്. ഇവിടെയുള്ള മുൻവിധി എന്നത്  നിലനിൽപ്പുമായി മാത്രം ബന്ധപ്പെട്ടതാണ്. പ്രകൃതി അതിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് നടത്തുന്നത്. ഇവിടെ പ്രകൃതി എന്ന് പറയുന്നത് നിരവധി ഘടകങ്ങളുടെ ആകെ തുകയാണ്.     "നാറ്റ്വരൽ  സെലക്ഷൻ" ഒരുതരം അരിക്കൽ (Natural filtering) പ്രക്രിയയാണ്. അതിൽ ചിലത് ഇല്ലാതാവുന്നു, ചിലത് കൂട്ടിച്ചേർക്കപ്പെടുന്നു.

മനുഷ്യൻ കുരങ്ങിൽ (പൊതുവായി) നിന്നല്ല മറിച്ച് രണ്ടു ജീവികളും ഒരു പൊതുപൂർവികനിൽ (ഭൂമിയിലെ ദൃശ്യ വിസ്മയം പരിചയപ്പെടുത്തുന്ന വേള, യൂട്യൂബ്)  നിന്നാണെന്ന  പൂർവസൂരികളുടെ വാദം രവിചന്ദ്രൻ അതേപോലെ ഉന്നയിക്കുന്നു. സ്വന്തം ബൗദ്ധിക ശേഷിയിൽ നിന്നുള്ള ഒരു ഇടപെടൽ ഇതിലൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു, അതുണ്ടായില്ല എന്നത് നിരാശാ ജനകമായിരുന്നു. (ഇവ്വിഷയത്തിൽ ഞാൻ നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന്റെ ഒരു സ്കെയിലും അതിൽ വിശദീകരിച്ചിരുന്നു. വീണ്ടും അതൊക്കെ ടൈപ്പു ചെയ്യാൻ മടിയാവുന്നു) ഒന്ന് മാത്രം സൂചിപ്പിക്കാം ഇന്ന് ഈ പൊതുപൂർവീകനെ, അല്ലെങ്കിൽ മനുഷ്യന്റെ പൂർവീകരായ പല ഹോമോ വിഭാഗങ്ങളെയും  കണ്ടാൽ അവയെ സാർ എന്ത് വിളിക്കുമെന്നറിയില്ല. ഞാൻ കുരങ്ങുകളെന്നു തന്നെ വിളിക്കും. ഉദാഹരണം ഈജിപ്തോപിത്തിക്കസ്.