Wednesday, October 24, 2012

മോരിലും മുതിരയിലും (വേറെ പലതിലും) രണ്ടക്ഷരം ഒരേ പോലെയാണ്‌


      കടലും കടലാടിയും ഒന്നുപോലെയാണെന്ന്‌ സമർത്ഥിക്കാൻ കുറ്റവാളികളും അവരെ പിന്താങ്ങുന്നവരും ശ്രമിക്കാറുണ്ട്‌. ഞങ്ങൾ കുറ്റവാളികൾക്ക്‌ `വാച്വിക പിന്തുണ` നൽകുന്നവരല്ല എന്നൊരു മുങ്കൂർ ജാമ്മ്യം അവർ സ്വീകരിക്കാറുണ്ടെങ്കിലും അതാണ്‌ വസ്തുത. തങ്ങളുടെ ഉള്ളിന്റെ ഉള്ളിലുള്ള ഒരു അടുപ്പം അത്‌ പലപ്പോഴും കുറ്
റവാളികളോടാവില്ല, മറിച്ച്‌ ഇവർ രണ്ട്‌ കൂട്ടരും ഒരേ തത്വ സംഹിതകളിൽ വിശ്വസിക്കുന്നവരാകും എന്നത്‌ കൊണ്ടാവും. തന്റെ തത്വ സംഹിത സ്വീകരിക്കുന്നു, അല്ലെങ്കിൽ അതിലുള്ള ലക്ഷക്കണക്കിന്‌ ആളുകളിൽ ഒരാളുടെ ചെയ്തി തങ്ങളുടെ വിശ്വാസസംഹിതയ്ക്ക്‌ പൊതുജനമദ്ധ്യത്തിൽ പോറലേല്പ്പിക്കുന്നു എന്നൊക്കെ കാണുമ്പോഴാണ്‌ ഈ ഭാഗം പറച്ചിൽ, ലളിതവല്കരണം, സാമന്യവല്കരണം, വ്യത്യസ്ത സംഭവങ്ങളെ ഏതെങ്കിലും ചില സമാനതകൾ ചൂണ്ടിക്കാട്ടി ഒരേപോലെയാനെന്ന്‌ വരുത്തിത്തീർക്കൽ (എനിക്കും ബിൽ ക്ളിന്റണും ഒരേ പോലെതലയും കണ്ണും ഒക്കെയുള്ളതിനാൽ ഞങ്ങൾ രണ്ടും ഒരച്ഛന്റെ മക്കളാണെന്ന്‌ പറയൽ) തുടങ്ങിയ പരിപാടികൾക്ക്‌ നേതൃത്വം കൊടുക്കുന്നത്‌. ഇതെല്ലാം യുക്തിവിരുദ്ധമാണ്‌. ഇത്‌ പെട്ടെന്ന്‌ പൊതുജനമദ്ധ്യത്തിൽ തെറ്റിദ്ധാരണപരത്താൻ സഹായകമാകും. ഈ തെറ്റിദ്ധാരണയുടെ മറവിൽ ഒരു ചെറിയ പിടിവള്ളി കുറ്റവാളിക്ക്‌ ലഭിക്കും. 

വാദങ്ങൾ ഇങ്ങനെയൊക്കെയാണ്‌. ലോകത്ത്‌ ലക്ഷക്കണക്കിന്‌ കൊലപാതകങ്ങൾ നടക്കുന്നു. ഇതിനുമാത്രമെന്താണ്‌ ഇത്ര പ്രാധാന്യം? പലരാജ്യങ്ങളും പലസ്ഥലങ്ങളിലും നിരവധി ആളുകളെ യുദ്ധത്തിന്റെയും മറ്റും പേരിൽ കൊല്ലുന്നുണ്ട്‌. നിങ്ങളൊന്നും അതെന്ത്‌ കൊണ്ട്‌ കാണുന്നില്ല? അഭയയുടെ മരണത്തിലും മതത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നു. അത്‌ എന്തുകൊണ്ട്‌ ഇതേപോലെ ലോകശ്രദ്ധയിൽ വന്നില്ല? ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക്‌ തന്നെ അതിലടങ്ങിയിട്ടുള്ള വൈരുദ്ധ്യം മനസ്സിലാകുന്നതാണ്‌. പക്ഷെ അവർ ശ്രമിക്കുമെന്ന്‌ കരുതുക വയ്യ. 

മലാലയുടെ വധശ്രമവുമായി ബന്ധപ്പെട്ട്‌ പല ആളുകളും ഇമ്മാതിരി ചില വിദ്യകൾ പ്രചരിപ്പിക്കുന്നത്‌ കണ്ടു. നേരത്തെ ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട്‌ സി.പി. എം ഉം ഇമ്മാതിരി ചില വാദങ്ങൾ നിരത്തുന്നതും കണ്ടു. എന്നാൽ ഈ വാദങ്ങൾ ഏത്‌ കുറ്റവാളിക്കും ഉന്നയിക്കാവുന്നതാണ്‌. ഒരു കുറ്റം കുറ്റമല്ലാതാവുന്നത്‌ സമാനമായ മറ്റൊരുകുറ്റം കൊണ്ടാണ്‌ എന്നത്‌ എന്തുതരം ന്യായമാണ്‌? ഇത്‌ എല്ലാവർക്കു ബാധകമാവുമോ? അങ്ങനെയെങ്കിൽ എതിരാളികൾക്കും ഈ ന്യായം നിരത്താമോ? ജയിലിൽ കിടക്കുന്ന നിരവധിപേരെ ഈ വാദങ്ങൾ പരിഗണിച്ച്‌ പുറത്ത്‌ വിട്ടുകൂടെ? 

ടി.പി വധം നടന്നപ്പോൾ സമാനമായ ചോദ്യങ്ങൾ (ഇപ്പോഴും) സി.പി. എം ഉന്നയിച്ചിരുന്നു. പ്രതികരണതൊഴിലാളികൾ എന്തുകൊണ്ട്‌ (വേറെ ഏതെങ്കിലും സംഭവത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌) അന്ന്‌ മിണ്ടിയില്ലാ? ഇതൊക്കെ മാധ്യമ സൃഷ്ടിയാണ്‌. സി.പി എമ്മിനെ തകർക്കാൻ ആഗോളതലത്തിൽ ഗൂഡാലോചനയുണ്ട്‌. ഞാനതൊന്നും നിഷേധിക്കുന്നില്ല. എന്നാൽ, തങ്ങൾക്ക്‌ ഇക്കാര്യത്തിലുള്ള പങ്കിനെപറ്റി ഒരു സ്വയം വിമർശനം ആകുന്നതിൽ എന്താണ്‌ തെറ്റ്‌? ഇതേതാണ്ട്‌ നമ്മൾ എറിഞ്ഞ പഴത്തൊലിയിൽ തെന്നി നാം തന്നെ നടുതല്ലിവീണാൽ കുറ്റം കണ്ട്‌ നിന്നവന്റെ കണ്ണേറാണ്‌ എന്ന്‌ പറയുമ്പോലെയാണ്‌. എല്ലാ ഓരോ കൊലപാതകങ്ങൾക്കും പ്രതികരിച്ചാലേ നിങ്ങൾക്ക്‌ ഒരു കൊലപാതകത്തിൽ പ്രതികരിച്ചുകൂടൂ എന്നത്‌ എന്ത്‌ ന്യായമാണ്‌?. നിങ്ങൾക്കൊക്കെ എന്താപണി എന്ന്‌ തിരിച്ചു ചോദിച്ചാലോ?ഗാന്ധി വധം നടന്നപ്പോൾ ആർ. എസ്സ്‌. എസ്സ്‌ കാരനും ഇതേ വാദഗതികൾ ഉന്നയിച്ചിരുന്നു. (ഇതൊക്കെ ഏതൊരുകുറ്റവാളിക്കും ഉന്നയിക്കാവുന്നതേയുള്ളൂ.) 

മലാലയുടെ വധശ്രമം ലോകശ്രദ്ധയിൽ വന്നത്‌ അത്‌ മുസ്ളിം തീവ്രവാദികൾ ചെയ്തത്‌ കൊണ്ടാണ്‌ എന്നൊരു ധ്വനി വരുത്താനും ശ്രമമുണ്ടായി. ഇവിടെ വർഗ്ഗീയക്കാർഡ്‌ കളിക്കുകയാണ്‌. അതായത്‌ ചെയ്ത ആളുകളുടെ മതം നോക്കിയാണ്‌ വിമർശനം എന്ന്‌ ചുരുക്കം. കമ്മ്യൂണിസ്റ്റ്കാരനും ഇതേകാർഡാണ്‌ മറ്റൊരു തരത്തിൽ ഇറക്കുന്നത്‌. അവർക്ക്‌ എതിര്‌ മുതലാളിത്തമാണെന്ന്‌ മാത്രം. 

കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കുന്നത്‌ പൊതുജനമദ്ധ്യത്തിൽ അതിന്റെ മാർക്കറ്റില്ലായ്മ നിമിത്തമാണ്‌. അല്ലാതെ കുറ്റവാസന ഇല്ലാത്തവരൊന്നുമല്ല ആരും. ഒരുകൂട്ടം കയ്യടിക്കാനുണ്ടാവുകയും അതിനെ മഹത്വവത്കരിക്കാൻ ഒരു തത്വസംഹിതയുണ്ടാവുകയും ചെയ്യുമ്പോൾ ഏതൊരാളും കൊലപാതകിയാവും. ഇതാണ്‌ സത്യത്തിൽ പല സംഘടനകളും നൽകുന്നത്‌. സത്യത്തിൽ അവർ രഹസ്യമായ അവരുടെ ഇച്ഛയെ നടപ്പിലാക്കുക തന്നെയാണ്‌. എതിരാളിയെ പരാജയപ്പെടുത്തുന്നതിൽ കായികമായി നേരിടലും ഒരു മുറയാണ്‌. അതിന്‌ ആളുവേണ്ടേ. അതിന്‌ അവർക്ക്‌ പിന്തുണവേണ്ടേ? ആശയപരമായി പരാജയമാണെന്ന്‌ കണ്ടാൽ ഒരു വിഭാഗം ഗുണ്ടായിസം കാണിക്കുകയും മറ്റൊരു വിഭാഗം കയ്യടിക്കുകയും വേറൊരു വിഭാഗം `വർഗ്ഗസമരത്തിൽ പാമ്പുകൾ ചാവുന്നത്‌ സ്വാഭാവികം` എന്നതരത്തിൽ താത്വികമായി കാര്യങ്ങളെ ശരിയാണെന്ന്‌ വരുത്തിത്തീർക്കുകയും ചെയ്യുക. ഗുണ്ടകളും മറ്റും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ (മതം യോനീനാള സഞ്ചാരം എന്നതിലൂടെ മെമ്പർഷിപ്പ്‌ കിട്ടുന്ന പ്രസ്താനമാണല്ലൊ) അംഗങ്ങളാകുന്നത് അവരുടെ കുറ്റകൃത്യങ്ങളിലൂടെയുള്ള മാനസിക സംതൃപ്തിക്ക് സഹായം ലഭിക്കും എന്നതിനാലാണ്‌. അല്ലാത് രാജ്യസേവനം മുൻ നിർത്തിയൊന്നുമല്ല. മറ്റു പലർക്കും അത് കണ്ട്നില്ക്കുന്നതിലൂടെയുള്ള സംതൃപ്തിയാവണം ലാഭം. മറ്റു ഭൗതിക നേട്ടങ്ങളും കാണും. കൊലപാതകികളെ മാലയിട്ട് സ്വീകരിക്കാൻ അല്ലെങ്കിൽ ആരാണുണ്ടാവുക? ജയിൽ മോചിതനായി ആരാലും തിരിഞ്ഞു നോക്കാനില്ലാതാവുന്നതിനേക്കാൾ വീരപരിവേഷം കിട്ടുന്നത് നല്ലതല്ലെ 

യുക്തിവാദികളാണെന്ന്‌ മേനി നടിക്കുന്നവരും മറ്റ്‌ പല ഭൗതികവാദസംഘടനകളിലും അംഗങ്ങളായിരുന്ന്‌ തങ്ങളുടെ യുക്തി അവർക്ക്‌ പണയം വെയ്ക്കുന്നത്‌ കണ്ടിട്ടുണ്ട്‌. രണ്ട്‌ വിരുദ്ധ കാര്യങ്ങളെ ഏതെങ്കിലും നിസ്സാര സമാനതകൾ ഉപയോഗിച്ച്‌ ഒരേപോലെയാണെന്ന്‌ പറയുന്നത്‌ യുക്തിവാദ രീതിയല്ല. ഒരേപോലുള്ള രണ്ട്‌ കാര്യങ്ങളിൽ വ്യത്യസ്ഥ മാനദണ്ഡങ്ങൾ ഉപയോഗിച്ച്‌ മൂല്യനിർണയം നടത്തുന്നതും യുക്തിവാദ രീതിയല്ല. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ അയാൾ യുക്തിവാദത്തിൽ നിന്ന്‌ തെന്നിപ്പോവുന്നു. യുക്തിവാദി ആയ ഒരാൾ എന്തിന്റെ പേരിലായാലും യുക്തിയിൽ “കോമ്പ്രമൈസ്‌” ചെയ്യരുത്‌. കാരണം കാര്യങ്ങൾ കണ്ടെത്താൻ അയാൾക്ക്‌ മറ്റൊരു മാർഗമില്ല. യുക്തിവാദി ആയി എന്നത്‌ കൊണ്ട്‌ ലോകത്തുള്ള ഒരു കുറ്റവാളിയുടേയും കുറ്റകൃത്യങ്ങൾക്ക്‌ നാം പിന്തുണ നല്കേണ്ടതില്ല. മറിച്ച്‌ അയാളുടെ തീരുമാനങ്ങൾ എത്രമാത്രം യുക്തി ഭദ്രമാണ്‌ എന്നും അവ അങ്ങനെ ആയത്‌ കൊണ്ടാണ്‌ അയാൾ ആക്രമിക്കപ്പെടുന്നത്‌ എന്നും കണ്ടാൽ പിന്തുണ ആവശ്യവുമാണ്‌.
Like ·  · 

Sunday, October 14, 2012

മലയാളിയുടെ ലൈംഗികതൃഷ്ണ -2



കൂടുതല്‍ റിസ്‌ക്കുള്ള സ്ത്രീപുരുഷ ബന്ധങ്ങള്‍ ഒഴിവാക്കി പുരുഷന്‍ പുരുഷനെയും സ്ത്രീ സ്ത്രീയെയും തെരഞ്ഞെടുക്കുന്ന പുതിയ ട്രെന്‍ഡ് ഭയാനകം തന്നെ. പുരുഷശുക്ലം ഭക്ഷിക്കുന്ന പുരുഷന് സൗന്ദര്യവും പൗരുഷവും ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയും എന്നൊരു പ്രചരണം പുരുഷന്മാര്‍ക്കിടയിലുണ്ട്. ഇത് മൂലം ഈ ദിവ്യ ഔഷധം തേടിയും പുരുഷന്മാര്‍ സ്വവര്‍ഗ്ഗ രതിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന അപകടാവസ്ഥയും ഈ കലികാല കേരളത്തിന്റെ ഉല്‍പന്നമാണ്. മലയാളിയുടെ കപടസദാചാരം അമ്മയുടേയും സഹോദരിയുടെയും നഗ്‌നത വരെ വിറ്റു കാശാക്കുന്ന നിലയില്‍ അധഃപതിച്ചിരിക്കുന്നു.
മക്കളുടെ മാംസത്തിന് വില പറയുന്ന അച്ഛനമ്മമാരേയും നാം കണ്ടു കഴിഞ്ഞു. വമ്പിച്ച ഉപഭോക്തൃസംസ്‌കാരം എങ്ങനെയോ ചേക്കേറിയതോടെ വന്‍ വിലകൊടുത്ത് ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനായി പണമുണ്ടാക്കാന്‍ ഏതുമാര്‍ഗ്ഗവും സ്വീകരിച്ചു തുടങ്ങി മലയാണ്മയുടെ നന്മനിറഞ്ഞവര്‍ എന്നു വേണം കരുതാന്‍. ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ ഇവിടെയാണ് തുടങ്ങുന്നത്. ഒന്ന് പണത്തോടുള്ള ആര്‍ത്തി. മറ്റൊന്ന് ആഡംബരത്തോടുള്ള പ്രിയം. ഈ മാനസികാവസ്ഥയില്‍ എത്തിചേരാന്‍ മാത്രം സത്യത്തില്‍ എന്താണ് മലയാളിക്ക് സംഭവിച്ചതു എന്ന് ആഴത്തില്‍ പഠിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് ഏയ്, ഞങ്ങളുടേത് സംതൃപ്ത കുടുംബമാണ് എന്ന് വീമ്പിളക്കി എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന മട്ടിലുള്ള ഒരു അഗ്‌നിപര്‍വ്വതമായി കേരളത്തിലെ മധ്യ ഉപരി വര്‍ഗ്ഗങ്ങള്‍ കാലം കഴിക്കുകയാണ്.
മൊബെയിലില്‍ ഒരു സെക്‌സ് വീഡിയോ എങ്കിലും ഇല്ലാത്ത യുവതലമുറയെ ഇന്ന് കാണാന്‍ പ്രയാസമാണ്. കോപ്പണ്‍ ഹേഗണ്‍ ആസ്ഥാനമായി നിര്‍മ്മിക്കപ്പെടുന്ന സെക്‌സ് വീഡിയോ ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്. ലിംഗവ്യത്യാസമില്ലാതെ ഏതു പ്രായക്കാരും ഈ
കാഴ്ചാനുഭവം ഗൗരവമായി തന്നെ ആസ്വദിക്കുന്നു. ഏറ്റവും വലിയ ബ്ലൂഫിലിം മാര്‍ക്കറ്റും കേരളം തന്നെയാണ്. മനുഷ്യന്‍ അന്യോന്യം അറിയുവാന്‍, തന്റെ ശരീരത്തിന്റെ സൗന്ദര്യവും വൈരുദ്ധ്യവും തിരിച്ചറിയുന്നതിന് നഗ്‌നത ഉപാധിയാക്കി ക്ഷേത്രങ്ങളുടെ പുറം ചുവരുകളില്‍ രതിശാസ്ത്രങ്ങള്‍ മനോഹരമായ ശിലാരൂപങ്ങളാക്കി പ്രതിഷ്ഠിച്ചതു മനുഷ്യന്റെ ലൈംഗികതൃഷ്ണ ക്ഷേത്രത്തിനു പുറത്തുള്ള ഈ രതി സാമ്രാജ്യത്തിലൂടെ തൂത്തെറിഞ്ഞതിനു ശേഷം ശാന്തനും നിര്‍മ്മനുമായി ശ്രീകോവിലില്‍ ഈശ്വരനു മുന്നില്‍ എത്തിച്ചേരുക എന്ന ഉദ്ദേശ്യത്തോടെയാണ്.
പീഡനമോ ബലാത്സംഗമോ ഇല്ലാത്ത ഒരു സാമൂഹ്യക്രമം കുറഞ്ഞ നൂറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ഉണ്ടായിരുന്നു. അന്നത്തെ വസ്ത്രധാരണ രീതികളില്‍ സൗന്ദര്യത്തിന്റെ സുതാര്യതയും മനോഹാരിതയുമുണ്ടായിരുന്നു. ഒരേ കുളത്തിന്റെ രണ്ടു കടവുകളില്‍ സ്ത്രീയും പുരുഷനും സ്‌നാനം നടത്തിയിരുന്നതും, തോട്ടുവക്കിലും വഴിയോര നീരുറവകളിലും ദേഹശുദ്ധിവരുത്തുന്നതും ഈ അടുത്തകാലംവരെ നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നു. സൗന്ദര്യവും രതിയും ഒരേ പാതയിലെ സഞ്ചാരികളാണ്. ഇത്തരം കാഴ്ചകളും സമീപനങ്ങളും രതി തൃഷ്ണകള്‍ക്കുള്ള ശമന ഔഷധങ്ങളായി നാമറിയാതെ നമുക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു വേണം കരുതാന്‍. ഇന്ന് മനുഷ്യന്‍ പരസ്പരം മതില്‍കെട്ടി കൂടുതല്‍ ഉള്‍വലിയുകയും വികല വസ്ത്രധാരണങ്ങളും ഹിജഡ വേഷങ്ങളും കട്ടിയുള്ള ആവരണങ്ങള്‍ പാദം മുതല്‍ തലവഴി മൂടിയും ഇന്ത്യന്‍ സ്ത്രീകളെ നമ്മുടെ സൗന്ദര്യലഹരി പോലുള്ള അലങ്കാര ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും ഒന്നും ഉള്‍ക്കൊള്ളാനാവാതെ എങ്ങനെയോ എത്തിച്ചേരുന്ന പ്രേതവേഷഭൂമികയാക്കി. നേരത്തെ സൂചിപ്പിച്ച മലയാളിയുടെ കപടസദാചാരത്തിന്പിരിമുറുക്കം കൂട്ടുന്ന ഇത്തരം പ്രവണതകള്‍ രതിവൈകൃതങ്ങളിലേയ്ക്കും അതുമായി ബന്ധപ്പെട്ട മറ്റ് അതിക്രമങ്ങളിലേയ്ക്കും നമ്മളെ നയിച്ചുകൊണ്ടിരിക്കുകയാണ്.
ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ക്കും, സെക്‌സ്‌തെറാപ്പിസ്റ്റുകള്‍ക്കും ഈ കെട്ടകാലം കൊയ്ത്തുകാലമാണ്. അല്‍പകാലം ജീവിതം സുഖിച്ചു ജീവിക്കുക എന്ന പുതിയ മുദ്രാവാക്യം വ്യാപകമായി നടപ്പാക്കി വരുന്നു. എന്റെ സുഹൃത്തിന്റെ ഒരനുഭവം പങ്കുവച്ചതിങ്ങനെയാണ്. ഒരു ദീര്‍ഘയാത്രയ്ക്കിടയില്‍ കര്‍ത്താവിന്റെ മണവാട്ടിയായ ഒരുവള്‍ ക്ഷീണം ഭാവിച്ച് മടിയില്‍ തല ചായ്ക്കുകയും ഒടുവില്‍ വദനസുരതത്തില്‍ ആര്‍ത്തിയോടെ ഇടപെടുകയും ചെയ്തുവെന്നതാണ്. ഈ വിവരണം സെക്‌സ് എന്ന ജൈവപരമായ കാമനയെക്കുറിച്ച് എന്നെ ഏറെ ചിന്തിപ്പിച്ച വിഷയമാണ്.
ഹിന്ദുപുരാണത്തില്‍ ഒരു വിവരണമുണ്ട്. ശിവലിംഗപ്രതിഷ്ഠയോട് സാമ്യപ്പെടുന്ന ആ വിവരണം ഇങ്ങനെയാണ്. സ്ത്രീയുടെ യോനി ഒരു തടമായും ലിംഗം തടത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹമായും പ്രാണന്‍ അതിന്റെ പ്രതിഷ്ഠയായും സ്‌നേഹം പൂക്കളായും രതിക്രീഢകള്‍ അര്‍ച്ചനയായും സങ്കല്‍പിക്കുന്നു.വാത്സ്യായനന്‍ കാമസൂത്രം എഴുതുന്നത് ഭിത്തിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കി താഴെ നില്‍ക്കുന്ന തന്റെ ശിഷ്യന് അപ്പപ്പോള്‍ റണ്ണിംഗ് കമന്ററിയായി പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ്. 64 ഭോഗരീതികളെക്കുറിച്ച് പറയുന്ന വാത്സ്യായനന്‍ 64മത്തെ സുരതക്രിയയില്‍ ഇണചേരുന്ന രണ്ടുപേരും വായുവില്‍ നിന്നുകൊണ്ട് ഭോഗിക്കുന്നതായാണ് കാണുന്നത്.
ഈ അത്യത്ഭുതകരമായ കാഴ്ചയിലാണ് കാമസൂത്രത്തിന്റെ അവസാന അധ്യായം എഴുതിത്തീര്‍ക്കുന്നത്. ഭോഗത്തിനു മുമ്പുള്ള രതികളില്‍ നീണ്ട നേരം കഴിഞ്ഞ് ശരീരഭാരം കുറഞ്ഞ രണ്ടാത്മാക്കള്‍ വായുവിലേക്ക് ഉയരുന്നത് മനോഹരമായി കാമശാസ്ത്രത്തിലും രതിശാസ്ത്രത്തിലും കുമാരസംഭവത്തിലും തെളിച്ചെഴുതിയിട്ടുണ്ട്.(നാലപ്പാട്ട്, കുട്ടികൃഷ്ണമാരാര്‍ എന്നിവരുടെ തര്‍ജ്ജമ) ഇത്ര ഉദാത്തമായ ഒരു പ്രക്രിയയെയാണ് കേവലം ശാരീരികമായ ആവശ്യം മാത്രമാക്കി മാറ്റി വൈകൃതവത്കരിച്ചിരിക്കുന്നത്.കേരളത്തിലെ സെക്‌സ് അതിപ്രസരത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വെളിപ്പെട്ട മറ്റൊരു സംഭവം (ഒരു മനഃശ്ശാസ്ത്രജ്ഞനില്‍ നിന്നും ലഭ്യമായതാണ്! മൂന്നു പുരുഷന്മാരുടെ അണ്ടര്‍വെയറിന്റെ പരസ്യകട്ട്ഔട്ട് കണ്ട ഒരു പെണ്‍കുട്ടി ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങില്‍ രണ്ടു വശത്തും കാല്‍ വിടര്‍ത്തിയിരുന്ന് താഴോട്ടും മേലോട്ടും ആടി സ്വയംഭോഗം ചെയ്തുവേന്നാണ്.
മധ്യവയസ്സിലെത്തിയവരും അറുപതു കഴിഞ്ഞ മുതിര്‍ന്നവരും ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ വരെ (ശേഷിയില്ലെങ്കിലും മനസ്സില്‍ തൃഷ്ണ നിലനില്‍ക്കുമെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്) ബാഹ്യകേളികള്‍ക്കായി തിരിച്ചറിവില്ലാത്ത കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പുരുഷന്മാരെ മാത്രം അടിസ്ഥാനപ്പെടുത്തി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ശതമാനത്തില്‍ ഒരു പക്ഷെ കൂടുതലായിരിക്കാമെങ്കിലും സ്ത്രീകള്‍ വളരെ ഗോപ്യമായി ലൈംഗികത ആസ്വദിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏതൊരു പുരുഷനോടും നിങ്ങളുടെ ആദ്യത്തെ ലൈംഗികബന്ധം എന്നായിരുന്നു, ആരുമായിട്ടായിരുന്നു എന്നു ചോദിക്കുമ്പോള്‍ 98 ശതമാനം പുരുഷന്മാരും 12വയസ്സിനും 18 വയസ്സിനും ഇടയില്‍ അത് സംഭവിച്ചവരാണ്. അതില്‍ ഒരു ശതമാനം കഴിച്ചുള്ളവരെല്ലാം തന്നെക്കാള്‍ പത്തും ഇരുപതും വയസ്സിന് മൂപ്പുള്ള സ്ത്രീകളുടെ പ്രേരണയാല്‍ രതിയിലേര്‍പ്പെട്ടവരാണ്.ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?
പുരുഷന്മാര്‍ക്ക്ചാരിത്ര്യബോധമോ പാതിവ്രത്യനഷ്ടബോധമോ ഇല്ലാത്തതുകൊണ്ടും ലൈംഗികതയെ ഏതൊരു സാഹചര്യത്തിലും അവര്‍ സ്വാഗതം ചെയ്യുന്നതുകൊണ്ടുമാണ് പുറംലോകം അതറിയാത്തത്. ഈ അനുഭവം തിരിച്ചാണെങ്കില്‍ അതായത് ഒരു ചെറിയ പെണ്‍കുട്ടിയെ
മുതിര്‍ന്നൊരു പുരുഷന്‍ ലൈംഗികമായി ഉപയോഗപ്പെടുത്തിയാല്‍ എന്തെല്ലാം ഭൂകമ്പമാണ് സംഭവിക്കുന്നത്?
സ്ത്രീക്ക് കന്യാകത്വവും വിവാഹശേഷം പാതിവ്രത്യവും കല്‍പിച്ചു നല്‍കുന്ന സമൂഹം അവളെ എന്നും ചങ്ങലയ്ക്കിടാന്‍ ശ്രമിക്കുമ്പോള്‍, രക്തബന്ധത്തിനോ ആത്മബന്ധത്തിനോ പോലും വിലകല്‍പിക്കാതെ അവള്‍ തന്റെ മുന്നില്‍ എത്തിപ്പെടുന്ന ബാലനെപോലും ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? ഇത്തരം ബാലന്മാര്‍ മുതിരുമ്പോള്‍ കൊച്ചുപെണ്‍കുട്ടികളെ കടന്നു പിടിച്ചാല്‍ അതിശയിക്കാനെന്തിരിക്കുന്നു? ലൈംഗികച്ചോദനകളെ അടിച്ചമര്‍ത്തുകയും സ്ത്രീയും പുരുഷനും അനാവശ്യമായ വേര്‍തിരിവുകള്‍ കല്‍പിക്കുകയും ചെയ്യുമ്പോള്‍ ആരും ഓര്‍ക്കാതെ പോകുന്നത്, ഏതൊരു ജീവിയുടേയും ജന്മാവകാശമായ ലൈംഗികതയെ എത്ര അടിച്ചമര്‍ത്തിയാലും ഏതെങ്കിലും വിധത്തില്‍ അവരത്ത് പൂര്‍ത്തീകരിക്കും എന്നുള്ളതാണ്.