Thursday, November 13, 2014

ഇസ്ലാമിക് ബേങ്കിങ്ങ്


ഇസ്ലാമിക് ബേങ്കിങ്ങ് എന്നൊരു സംഭവമുണ്ട്. ഈ അടുത്ത കാലത്ത് ഇന്ത്യയിൽ ധാരാളം ചർച്ചയായതാണിത്. ഇതിലെ ഇസ്ലാമിക് എന്ന പദം കാരണമാവണം പല ഇസ്ലാം വിരോധികളും ചാടിക്കയറി വിവാദമുണ്ടാക്കിയത്. സുബ്രഹ്മണ്യം സ്വാമി അതിനെതിരായി കേസ്സും കൊടുത്തു. സത്യത്തിൽ ഇത് മുസ്ലിംഗളുടെ സംഭാവനയാണോ അല്ല നേരത്തെ തന്നെ സൗദി അറേബ്യയിൽ നില്വിലിരുന്ന ഒരു ധനകാര്യ സിസ്റ്റമാണോ എന്നൊന്നും ആരും ചർച്ച ചെയ്തുകണ്ടില്ല. ഇസ്ലാം അവതീർണ്ണമായ ശേഷം അതിനു മുൻപുണ്ടായിരുന ഭാഷയും മാനവരാശിയുടെ നേട്ടങ്ങളുമെല്ലാം മുസ്ലിംഗൾ തങ്ങളുടേതെന്ന് പറഞ്ഞ് കയ്യടക്കി. ഇനി മുസ്ലിംഗളുടേതായാൽ തന്നെ അത് മാനവരാശിയുടെ നേട്ടം എന്ന നിലയ്ക്ക് ചർച്ചചെയ്യാൻ അവരും എതിരാളികളും തയ്യാറായതുമില്ല. ശസ്ത്രത്തിന്റേതൊ മറ്റേതെങ്കിലേതുമോ തലത്തിലുള്ള മാനവരാശിയുടെ നേട്ടങ്ങളെ ഇങ്ങനെ വർഗ്ഗീയവത്കരിക്കരുത്. ഉദാഹരണത്തിനു ശാസ്ത്രം ഒരു കാര്യം അംഗീകരിക്കുന്നത് അതിന്റെ ജാതിയും മതവും നോക്കിയല്ല. മറിച്ച് അതെത്രമാത്രം ശാസ്ത്രീയമാണു എന്ന് നോക്കിയാണു.

ഇത്രയും ആമുഖമായി സൂചിപ്പിച്ചെന്നേയുള്ളൂ. നമ്മുടെ വിഷയം ഇസ്ലാമിക ധനകാര്യസിസ്റ്റെം എന്നതാണു. പച്ചയായ പലിശയ്ക്ക് ഒരു വസ്തുവിനെ മധ്യസ്ഥപ്പെടുത്തി പടച്ചോനെ പറ്റിക്കുന്ന പരിപാടിയാണത്. പണം ഒരിക്കലും പണമായിട്ട് അറബികൊടുക്കില്ല. അതിനിടയിൽ ഒരു സാധനത്തേയൊ അത് വാങ്ങിയതായുള്ള രേഖയേയോ നിർത്തും. ഒരാൾക്ക് പണം ആവശ്യമെങ്കിൽ അയാൾക്ക് അത്രയും തുകയ്ക്കുള്ള മൊബൈൽ കാർഡുകളാണു ഇപ്പോൾ പ്രചാരത്തിലിരിക്കുന്നത്. നേരത്തെ ബില്ലുകളായിരുന്നു. അവ അപ്പോൾ തന്നെ വില്ക്കാൻ അയാൾ തന്നെ വേറൊരു സ്ഥാപനം ഏർപ്പാടാക്കിയിരിക്കും. ആവശ്യക്കാരനു അവിടെനിന്ന് കമ്മീഷൻ കഴിച്ചുള്ള പണം വാങ്ങിപ്പോകാം. കാർഡുകളാണോ ഈ പെട്ടിയിലുള്ളതെന്ന് ആദ്യഉപഭോക്താവ് അറിയില്ല. ചിലപ്പോഴെങ്കിലും ഭംഗിയായി പൊതിഞ്ഞ ഇഷ്ടികകളും ആവാം. ബാക്കി ഇതിലുള്ള വ്യവസ്ഥകളത്രയും പലിശയുടേതാണു. ഈ നാടകം ദൈവത്തെ പറ്റിക്കാൻ മാത്രമാണു. പണം കിട്ടണമെങ്കിൽ ജാമ്യം വേണം, ആവശ്യമായ പേപ്പറുകൾ ഒപ്പിട്ടും കൊടുക്കണം. പതിനായിരത്തിനു ആയിരം രൂപ തവണകളായി പതിനഞ്ച് അടവും അടയ്ക്കണം
എന്റെ സംശയം ഇതല്ല. സർവജ്ഞാനിയായ, തൃകാലവും എല്ലാമറിയുന്ന അതായത് ഒരാളുടെ മനസ്സിൽ (ഇസ്ലാമിക ഭാഷ്യത്തിൽ ‘ഹൃദയത്തിൽ’) ഉള്ളതു പോലും, ഒരു ദൈവത്തിൽ വിശ്വസിക്കുകയും എന്നാൽ ഞങ്ങളുടെ ഇമ്മാതിരി കള്ളങ്ങളൊന്നും അയാൾ അറിയുകയില്ല എന്ന് വിചാരിക്കുകയും ചെയ്യുമ്പോൾ ഇവർക്ക് തന്നെ ദൈവത്തിൽ വേണ്ടത്ര വിശ്വാസമില്ലെന്നു തോന്നും.

Saturday, November 8, 2014

നാലു വിവാഹവും സ്ത്രീകളും.

നാലുവിവാഹം കഴിക്കുക എന്നത് ഇസ്ലാമിൽ അത്ര നിർബന്ധമുള്ള കാര്യമല്ലെന്നും അത് നിരവധി വ്യവസ്ഥകൾക്ക് ബാധകമാണെന്നും പലരും പറഞ്ഞുകേൾക്കാറുണ്ട്. ഒന്നിൽ കൂടുതൽ ഭാര്യമാർ എന്നത് മറ്റു പലസമുദായങ്ങളിലും നിലനില്ക്കുന്നുണ്ട്. കേരളത്തിൽ ബഹുഭാര്യാ സംബ്രധായം മുസ്ലിംഗൾക്കിടയിൽ വളരെ കുറവാണ്‌. ഇത്തരം ചില 'സ്റ്റാറ്റിസ്റ്റിക്കു'കളിലാണ്‌ ബഹു ഭാര്യാത്വത്തിനെതിരായുള്ള
വാദം മുസ്ലിം പണ്ഡിതന്മാർ ഖണ്ഠിക്കുന്നത്. മറ്റുമതങ്ങളിൽ പലതിലും മതഗ്രന്ഥത്തിന്റെ പിൻബലം ഇതിനു ലഭിക്കുന്നില്ല. മറ്റു പല മതങ്ങളും ഗ്രന്ഥങ്ങളെ ഇപ്പോൾ അത്ര ആധികാരിക ശാസ്നോപാധിയായി സ്വീകരിക്കുന്നില്ല. വാച്വികമായ അർഥത്തിൽ ഗ്രന്ഥത്തെ സമീപിക്കുന്നവർ വേറെ ഒരു മതത്തിലും ഇസ്ലാമിലെന്നപോലെ ഇന്ന് നിലനില്ക്കുന്നില്ല.

ഇസ്ലാം ഒരു ആഗോള മതമല്ല പ്രപഞ്ചമതമാണ്‌. അതൊരു കാലികമായ മതമല്ല, എല്ലാകാലത്തേക്കുമുള്ളതാണ്‌. പലപ്പോഴും ഈ ഒരു നിബന്ധന സൗകര്യപൂർവം പൻഡിതന്മാർ മറച്ചുവെയ്ക്കാറുണ്ട്. ചുരുക്കത്തിൽ യുക്തിയുടെ അളവുകോലായ 'സ്ഥലകാലങ്ങളെ ഒരു ഉപകരണമായി വിശകലനത്തിന്‌ ഇസ്ലാം പരിഗണിക്കുന്നില്ല. ഇസ്ലാം ഒരു പ്രപഞ്ചമതമാകുന്നതിനാലാണ്‌ ജിന്നുകളും മറ്റു ഗോളങ്ങളിലുള്ള മനുഷ്യരും അതിന്റെ പരിധിയിൽ വരുന്നത്. 

എന്നാൽ എല്ലാ സ്ഥലത്തും കാലത്തും ഇസ്ലാം ഒരേപോലെയാണോ പെരുമാറുന്നത്. അല്ല എന്ന് കാണാൻ കഴിയും. ഈ ബഹുഭാര്യാത്വം എന്ന കാര്യം സൗദി അറേബ്യയിൽ കേരളത്തിലേതുപോലെയല്ല. ഒന്നിൽ കൂടുതൽ ഭാര്യമാർ നിലവിലുണ്ടായിരിക്കുക, കൂടുതൽ വിവാഹം കഴിച്ചിരിക്കുക, മക്കളുണ്ടാകുക എന്നതൊക്കെ ആഢ്യത്വത്തിന്റെ ലക്ഷണമാണ്‌ സൗദിയിൽ. നല്ല പണക്കാരനേ ഇതൊക്കെ സാധ്യമാകൂ എന്നതിനാൽ ഈ ആഢ്യത്വം പണവുമായി ബന്ധപ്പെട്ടതാണ്‌.

സൗദി അറേബ്യയിൽ ബഹു ഭാര്യകളായ നിരവധി  സ്ത്രീകളുമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. വിവാഹം സ്വപ്നം കാണുന്ന നിരവധി യുവതികളുമായും ഇക്കാര്യം ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരാൾ പോലും നല്ല മനസ്സോടെ തന്റെ കുടുമ്പജീവിതം മറ്റൊരാളുമായി പങ്കുവെയ്കാൻ ആഗ്രഹിക്കുന്നില്ല, മറ്റെല്ലാ ഇടത്തെ പെണ്ണുങ്ങളേയും പോലെ. സ്ത്രീയും പുരുഷനും തമ്മിൽ ഇത്തരം 'പൊസ്സസ്സീവ്നെസ്സു'കൾക്കോ ലൈംഗിക വികാരങ്ങൾക്കോ വലിയ അന്തരമില്ല. 'ബയോകെമിസ്റ്റ്രി'യിൽ മാറ്റമുണ്ടായിരിക്കാം. അതിന്റെ 'ഇമ്പാക്റ്റ്' തുല്ല്യമാണ്‌. പല പുരുഷന്മാരും "പ്രവാചകൻ പറഞ്ഞതുപോലെ നടക്കാൻ പറ്റുന്നില്ല വിവാഹമെങ്കിലും നാലെണ്ണം നടത്താതിരുന്നാൽ അക്കുറ്റവും കൂടി പേറേണ്ടിവരുമല്ലോ" എന്ന് വിചാരിക്കുന്നവരാണ്‌. ഇക്കാര്യത്തിന്‌ സ്ത്രീകളുടെ സമ്മ്തത്തിനോ മറ്റു കണ്ടീഷനുകൾക്കോ വലിയ സ്ഥാനമില്ല. എഴുതിവെച്ച നിയമവും നടപ്പിൽ വരുന്ന നിയമവും തമ്മിൽ അന്തരമുണ്ട്. ആ അന്തരത്തിന്റെ വിടവിൽ ഏറ്റക്കുറച്ചിൽ കണ്ടേക്കാം. ലോകത്തിൽ ഒരിടത്തും ഇന്നേവരെ ദൈവം നേരെ നേരെ വന്ന് തന്റെ നിയമങ്ങൾ നടപ്പിലാക്കിയതിന്‌ മാനവ ചരിത്രത്തിൽ ഇക്കാലയളവിൽ ഒരു ‘കോൺക്രീറ്റ് എവിടന്റും’ ഇല്ല