Sunday, October 14, 2012

മലയാളിയുടെ ലൈംഗികതൃഷ്ണ -2



കൂടുതല്‍ റിസ്‌ക്കുള്ള സ്ത്രീപുരുഷ ബന്ധങ്ങള്‍ ഒഴിവാക്കി പുരുഷന്‍ പുരുഷനെയും സ്ത്രീ സ്ത്രീയെയും തെരഞ്ഞെടുക്കുന്ന പുതിയ ട്രെന്‍ഡ് ഭയാനകം തന്നെ. പുരുഷശുക്ലം ഭക്ഷിക്കുന്ന പുരുഷന് സൗന്ദര്യവും പൗരുഷവും ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയും എന്നൊരു പ്രചരണം പുരുഷന്മാര്‍ക്കിടയിലുണ്ട്. ഇത് മൂലം ഈ ദിവ്യ ഔഷധം തേടിയും പുരുഷന്മാര്‍ സ്വവര്‍ഗ്ഗ രതിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന അപകടാവസ്ഥയും ഈ കലികാല കേരളത്തിന്റെ ഉല്‍പന്നമാണ്. മലയാളിയുടെ കപടസദാചാരം അമ്മയുടേയും സഹോദരിയുടെയും നഗ്‌നത വരെ വിറ്റു കാശാക്കുന്ന നിലയില്‍ അധഃപതിച്ചിരിക്കുന്നു.
മക്കളുടെ മാംസത്തിന് വില പറയുന്ന അച്ഛനമ്മമാരേയും നാം കണ്ടു കഴിഞ്ഞു. വമ്പിച്ച ഉപഭോക്തൃസംസ്‌കാരം എങ്ങനെയോ ചേക്കേറിയതോടെ വന്‍ വിലകൊടുത്ത് ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനായി പണമുണ്ടാക്കാന്‍ ഏതുമാര്‍ഗ്ഗവും സ്വീകരിച്ചു തുടങ്ങി മലയാണ്മയുടെ നന്മനിറഞ്ഞവര്‍ എന്നു വേണം കരുതാന്‍. ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ ഇവിടെയാണ് തുടങ്ങുന്നത്. ഒന്ന് പണത്തോടുള്ള ആര്‍ത്തി. മറ്റൊന്ന് ആഡംബരത്തോടുള്ള പ്രിയം. ഈ മാനസികാവസ്ഥയില്‍ എത്തിചേരാന്‍ മാത്രം സത്യത്തില്‍ എന്താണ് മലയാളിക്ക് സംഭവിച്ചതു എന്ന് ആഴത്തില്‍ പഠിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് ഏയ്, ഞങ്ങളുടേത് സംതൃപ്ത കുടുംബമാണ് എന്ന് വീമ്പിളക്കി എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന മട്ടിലുള്ള ഒരു അഗ്‌നിപര്‍വ്വതമായി കേരളത്തിലെ മധ്യ ഉപരി വര്‍ഗ്ഗങ്ങള്‍ കാലം കഴിക്കുകയാണ്.
മൊബെയിലില്‍ ഒരു സെക്‌സ് വീഡിയോ എങ്കിലും ഇല്ലാത്ത യുവതലമുറയെ ഇന്ന് കാണാന്‍ പ്രയാസമാണ്. കോപ്പണ്‍ ഹേഗണ്‍ ആസ്ഥാനമായി നിര്‍മ്മിക്കപ്പെടുന്ന സെക്‌സ് വീഡിയോ ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്. ലിംഗവ്യത്യാസമില്ലാതെ ഏതു പ്രായക്കാരും ഈ
കാഴ്ചാനുഭവം ഗൗരവമായി തന്നെ ആസ്വദിക്കുന്നു. ഏറ്റവും വലിയ ബ്ലൂഫിലിം മാര്‍ക്കറ്റും കേരളം തന്നെയാണ്. മനുഷ്യന്‍ അന്യോന്യം അറിയുവാന്‍, തന്റെ ശരീരത്തിന്റെ സൗന്ദര്യവും വൈരുദ്ധ്യവും തിരിച്ചറിയുന്നതിന് നഗ്‌നത ഉപാധിയാക്കി ക്ഷേത്രങ്ങളുടെ പുറം ചുവരുകളില്‍ രതിശാസ്ത്രങ്ങള്‍ മനോഹരമായ ശിലാരൂപങ്ങളാക്കി പ്രതിഷ്ഠിച്ചതു മനുഷ്യന്റെ ലൈംഗികതൃഷ്ണ ക്ഷേത്രത്തിനു പുറത്തുള്ള ഈ രതി സാമ്രാജ്യത്തിലൂടെ തൂത്തെറിഞ്ഞതിനു ശേഷം ശാന്തനും നിര്‍മ്മനുമായി ശ്രീകോവിലില്‍ ഈശ്വരനു മുന്നില്‍ എത്തിച്ചേരുക എന്ന ഉദ്ദേശ്യത്തോടെയാണ്.
പീഡനമോ ബലാത്സംഗമോ ഇല്ലാത്ത ഒരു സാമൂഹ്യക്രമം കുറഞ്ഞ നൂറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ഉണ്ടായിരുന്നു. അന്നത്തെ വസ്ത്രധാരണ രീതികളില്‍ സൗന്ദര്യത്തിന്റെ സുതാര്യതയും മനോഹാരിതയുമുണ്ടായിരുന്നു. ഒരേ കുളത്തിന്റെ രണ്ടു കടവുകളില്‍ സ്ത്രീയും പുരുഷനും സ്‌നാനം നടത്തിയിരുന്നതും, തോട്ടുവക്കിലും വഴിയോര നീരുറവകളിലും ദേഹശുദ്ധിവരുത്തുന്നതും ഈ അടുത്തകാലംവരെ നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നു. സൗന്ദര്യവും രതിയും ഒരേ പാതയിലെ സഞ്ചാരികളാണ്. ഇത്തരം കാഴ്ചകളും സമീപനങ്ങളും രതി തൃഷ്ണകള്‍ക്കുള്ള ശമന ഔഷധങ്ങളായി നാമറിയാതെ നമുക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു വേണം കരുതാന്‍. ഇന്ന് മനുഷ്യന്‍ പരസ്പരം മതില്‍കെട്ടി കൂടുതല്‍ ഉള്‍വലിയുകയും വികല വസ്ത്രധാരണങ്ങളും ഹിജഡ വേഷങ്ങളും കട്ടിയുള്ള ആവരണങ്ങള്‍ പാദം മുതല്‍ തലവഴി മൂടിയും ഇന്ത്യന്‍ സ്ത്രീകളെ നമ്മുടെ സൗന്ദര്യലഹരി പോലുള്ള അലങ്കാര ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും ഒന്നും ഉള്‍ക്കൊള്ളാനാവാതെ എങ്ങനെയോ എത്തിച്ചേരുന്ന പ്രേതവേഷഭൂമികയാക്കി. നേരത്തെ സൂചിപ്പിച്ച മലയാളിയുടെ കപടസദാചാരത്തിന്പിരിമുറുക്കം കൂട്ടുന്ന ഇത്തരം പ്രവണതകള്‍ രതിവൈകൃതങ്ങളിലേയ്ക്കും അതുമായി ബന്ധപ്പെട്ട മറ്റ് അതിക്രമങ്ങളിലേയ്ക്കും നമ്മളെ നയിച്ചുകൊണ്ടിരിക്കുകയാണ്.
ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ക്കും, സെക്‌സ്‌തെറാപ്പിസ്റ്റുകള്‍ക്കും ഈ കെട്ടകാലം കൊയ്ത്തുകാലമാണ്. അല്‍പകാലം ജീവിതം സുഖിച്ചു ജീവിക്കുക എന്ന പുതിയ മുദ്രാവാക്യം വ്യാപകമായി നടപ്പാക്കി വരുന്നു. എന്റെ സുഹൃത്തിന്റെ ഒരനുഭവം പങ്കുവച്ചതിങ്ങനെയാണ്. ഒരു ദീര്‍ഘയാത്രയ്ക്കിടയില്‍ കര്‍ത്താവിന്റെ മണവാട്ടിയായ ഒരുവള്‍ ക്ഷീണം ഭാവിച്ച് മടിയില്‍ തല ചായ്ക്കുകയും ഒടുവില്‍ വദനസുരതത്തില്‍ ആര്‍ത്തിയോടെ ഇടപെടുകയും ചെയ്തുവെന്നതാണ്. ഈ വിവരണം സെക്‌സ് എന്ന ജൈവപരമായ കാമനയെക്കുറിച്ച് എന്നെ ഏറെ ചിന്തിപ്പിച്ച വിഷയമാണ്.
ഹിന്ദുപുരാണത്തില്‍ ഒരു വിവരണമുണ്ട്. ശിവലിംഗപ്രതിഷ്ഠയോട് സാമ്യപ്പെടുന്ന ആ വിവരണം ഇങ്ങനെയാണ്. സ്ത്രീയുടെ യോനി ഒരു തടമായും ലിംഗം തടത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹമായും പ്രാണന്‍ അതിന്റെ പ്രതിഷ്ഠയായും സ്‌നേഹം പൂക്കളായും രതിക്രീഢകള്‍ അര്‍ച്ചനയായും സങ്കല്‍പിക്കുന്നു.വാത്സ്യായനന്‍ കാമസൂത്രം എഴുതുന്നത് ഭിത്തിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കി താഴെ നില്‍ക്കുന്ന തന്റെ ശിഷ്യന് അപ്പപ്പോള്‍ റണ്ണിംഗ് കമന്ററിയായി പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ്. 64 ഭോഗരീതികളെക്കുറിച്ച് പറയുന്ന വാത്സ്യായനന്‍ 64മത്തെ സുരതക്രിയയില്‍ ഇണചേരുന്ന രണ്ടുപേരും വായുവില്‍ നിന്നുകൊണ്ട് ഭോഗിക്കുന്നതായാണ് കാണുന്നത്.
ഈ അത്യത്ഭുതകരമായ കാഴ്ചയിലാണ് കാമസൂത്രത്തിന്റെ അവസാന അധ്യായം എഴുതിത്തീര്‍ക്കുന്നത്. ഭോഗത്തിനു മുമ്പുള്ള രതികളില്‍ നീണ്ട നേരം കഴിഞ്ഞ് ശരീരഭാരം കുറഞ്ഞ രണ്ടാത്മാക്കള്‍ വായുവിലേക്ക് ഉയരുന്നത് മനോഹരമായി കാമശാസ്ത്രത്തിലും രതിശാസ്ത്രത്തിലും കുമാരസംഭവത്തിലും തെളിച്ചെഴുതിയിട്ടുണ്ട്.(നാലപ്പാട്ട്, കുട്ടികൃഷ്ണമാരാര്‍ എന്നിവരുടെ തര്‍ജ്ജമ) ഇത്ര ഉദാത്തമായ ഒരു പ്രക്രിയയെയാണ് കേവലം ശാരീരികമായ ആവശ്യം മാത്രമാക്കി മാറ്റി വൈകൃതവത്കരിച്ചിരിക്കുന്നത്.കേരളത്തിലെ സെക്‌സ് അതിപ്രസരത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വെളിപ്പെട്ട മറ്റൊരു സംഭവം (ഒരു മനഃശ്ശാസ്ത്രജ്ഞനില്‍ നിന്നും ലഭ്യമായതാണ്! മൂന്നു പുരുഷന്മാരുടെ അണ്ടര്‍വെയറിന്റെ പരസ്യകട്ട്ഔട്ട് കണ്ട ഒരു പെണ്‍കുട്ടി ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങില്‍ രണ്ടു വശത്തും കാല്‍ വിടര്‍ത്തിയിരുന്ന് താഴോട്ടും മേലോട്ടും ആടി സ്വയംഭോഗം ചെയ്തുവേന്നാണ്.
മധ്യവയസ്സിലെത്തിയവരും അറുപതു കഴിഞ്ഞ മുതിര്‍ന്നവരും ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ വരെ (ശേഷിയില്ലെങ്കിലും മനസ്സില്‍ തൃഷ്ണ നിലനില്‍ക്കുമെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്) ബാഹ്യകേളികള്‍ക്കായി തിരിച്ചറിവില്ലാത്ത കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പുരുഷന്മാരെ മാത്രം അടിസ്ഥാനപ്പെടുത്തി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ശതമാനത്തില്‍ ഒരു പക്ഷെ കൂടുതലായിരിക്കാമെങ്കിലും സ്ത്രീകള്‍ വളരെ ഗോപ്യമായി ലൈംഗികത ആസ്വദിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏതൊരു പുരുഷനോടും നിങ്ങളുടെ ആദ്യത്തെ ലൈംഗികബന്ധം എന്നായിരുന്നു, ആരുമായിട്ടായിരുന്നു എന്നു ചോദിക്കുമ്പോള്‍ 98 ശതമാനം പുരുഷന്മാരും 12വയസ്സിനും 18 വയസ്സിനും ഇടയില്‍ അത് സംഭവിച്ചവരാണ്. അതില്‍ ഒരു ശതമാനം കഴിച്ചുള്ളവരെല്ലാം തന്നെക്കാള്‍ പത്തും ഇരുപതും വയസ്സിന് മൂപ്പുള്ള സ്ത്രീകളുടെ പ്രേരണയാല്‍ രതിയിലേര്‍പ്പെട്ടവരാണ്.ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?
പുരുഷന്മാര്‍ക്ക്ചാരിത്ര്യബോധമോ പാതിവ്രത്യനഷ്ടബോധമോ ഇല്ലാത്തതുകൊണ്ടും ലൈംഗികതയെ ഏതൊരു സാഹചര്യത്തിലും അവര്‍ സ്വാഗതം ചെയ്യുന്നതുകൊണ്ടുമാണ് പുറംലോകം അതറിയാത്തത്. ഈ അനുഭവം തിരിച്ചാണെങ്കില്‍ അതായത് ഒരു ചെറിയ പെണ്‍കുട്ടിയെ
മുതിര്‍ന്നൊരു പുരുഷന്‍ ലൈംഗികമായി ഉപയോഗപ്പെടുത്തിയാല്‍ എന്തെല്ലാം ഭൂകമ്പമാണ് സംഭവിക്കുന്നത്?
സ്ത്രീക്ക് കന്യാകത്വവും വിവാഹശേഷം പാതിവ്രത്യവും കല്‍പിച്ചു നല്‍കുന്ന സമൂഹം അവളെ എന്നും ചങ്ങലയ്ക്കിടാന്‍ ശ്രമിക്കുമ്പോള്‍, രക്തബന്ധത്തിനോ ആത്മബന്ധത്തിനോ പോലും വിലകല്‍പിക്കാതെ അവള്‍ തന്റെ മുന്നില്‍ എത്തിപ്പെടുന്ന ബാലനെപോലും ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? ഇത്തരം ബാലന്മാര്‍ മുതിരുമ്പോള്‍ കൊച്ചുപെണ്‍കുട്ടികളെ കടന്നു പിടിച്ചാല്‍ അതിശയിക്കാനെന്തിരിക്കുന്നു? ലൈംഗികച്ചോദനകളെ അടിച്ചമര്‍ത്തുകയും സ്ത്രീയും പുരുഷനും അനാവശ്യമായ വേര്‍തിരിവുകള്‍ കല്‍പിക്കുകയും ചെയ്യുമ്പോള്‍ ആരും ഓര്‍ക്കാതെ പോകുന്നത്, ഏതൊരു ജീവിയുടേയും ജന്മാവകാശമായ ലൈംഗികതയെ എത്ര അടിച്ചമര്‍ത്തിയാലും ഏതെങ്കിലും വിധത്തില്‍ അവരത്ത് പൂര്‍ത്തീകരിക്കും എന്നുള്ളതാണ്.


1 comment:

  1. ഹിന്ദുപുരാണത്തില്‍ ഒരു വിവരണമുണ്ട്. ശിവലിംഗപ്രതിഷ്ഠയോട് സാമ്യപ്പെടുന്ന ആ വിവരണം ഇങ്ങനെയാണ്. സ്ത്രീയുടെ യോനി ഒരു തടമായും ലിംഗം തടത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹമായും പ്രാണന്‍ അതിന്റെ പ്രതിഷ്ഠയായും സ്‌നേഹം പൂക്കളായും രതിക്രീഢകള്‍ അര്‍ച്ചനയായും സങ്കല്‍പിക്കുന്നു.വാത്സ്യായനന്‍ കാമസൂത്രം എഴുതുന്നത് ഭിത്തിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കി താഴെ നില്‍ക്കുന്ന തന്റെ ശിഷ്യന് അപ്പപ്പോള്‍ റണ്ണിംഗ് കമന്ററിയായി പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ്. 64 ഭോഗരീതികളെക്കുറിച്ച് പറയുന്ന വാത്സ്യായനന്‍ 64മത്തെ സുരതക്രിയയില്‍ ഇണചേരുന്ന രണ്ടുപേരും വായുവില്‍ നിന്നുകൊണ്ട് ഭോഗിക്കുന്നതായാണ് കാണുന്നത്.



    പാവം വാത്സ്യായനനെക്കുറിച്ചാണോ ഇങ്ങനെയൊക്കെ?

    ഭോഗവും, സുരതവുമൊക്കെ പുതിയ രീതിയില്‍ ആവിഷ്കരിക്കപ്പെടണം..
    വാത്സ്യായനന്‍ അതിനുള്ള ശ്രമത്തിലാണ്.
    വാത്സ്യായനന്റെ ശ്രമം വിജയിച്ചാല്‍ ഒരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെടില്ല.

    ReplyDelete